Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്;15 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്;15 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 64 കൊവിഡ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ജൂലൈ 13ന് തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍: 67, 85, 56, 42, 28 വയസ്സുള്ള തൂണേരി സ്വദേശിനികള്‍, 28, 75, 19, 40, 27, 41, 60, 40, 53 വയസ്സുള്ള തൂണേരി സ്വദേശികള്‍, 13 വയസ്സുള്ള പെണ്‍കുട്ടി, 13, 2, 13 വയസ്സുള്ള ആണ്‍കുട്ടികള്‍ - തൂണേരി, 60 വയസ്സുള്ള പുരുഷന്‍ വില്യാപ്പള്ളി സ്വദേശി, 47 വയസ്സുള്ള വാണിമേല്‍ സ്വദേശി, 44, 57 വയസ്സുള്ള മണിയൂര്‍ സ്വദേശികള്‍, 57 വയസ്സുള്ള ഏറാമല സ്വദേശി, 40, 19, 64, 50, വയസ്സുള്ള വടകര സ്വദേശിനികള്‍, 39, 40, 65, 46, 60, വയസ്സുള്ള വടകര സ്വദേശികള്‍, 17, വയസ്സുള്ള പെണ്‍കുട്ടി, 14, 11, വയസ്സുള്ള ആണ്‍കുട്ടികള്‍ - വടകര ,32 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി. 25 വയസ്സുള്ള കായക്കൊടി സ്വദേശിനി. 40, 50, 60, 70, 47, 40, 73, 40, 43, 36, 24, 26, 40, വയസ്സുള്ള നാദാപുരം സ്വദേശിനികള്‍, 32, 45, വയസ്സുള്ള നാദാപുരം സ്വദേശികള്‍, 16,10, 12, 5, 15, വയസ്സുള്ള പെണ്‍കുട്ടി, 17, 9 വയസ്സുള്ള ആണ്‍കുട്ടികള്‍ -നാദാപുരം, 23 വയസ്സുള്ള പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 17 വയസ്സുള്ള പെണ്‍കുട്ടി-കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ്, എഫ്എല്‍ടിസി എന്‍ഐടി എന്നിവിടങ്ങളില്‍ ചികില്‍സയിലുള്ളവര്‍:

22 വയസ്സുള്ള മൂടാടി സ്വദേശി, കിര്‍ഗിസ്ഥാനില്‍ നിന്നും ജൂലൈ 3 ന് വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തി. തുടര്‍ന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷത്തിലായിരുന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധന നടത്തി. പോസിറ്റീവായി. അവിടെ ചികില്‍സയിലാണ്, 38 വയസ്സുള്ള അഴിയൂര്‍ സ്വദേശി. ജൂലൈ 13 ന് വീണുപരിക്കേറ്റതിതെുടര്‍ന്ന് ജൂലൈ 14 ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ ആവശ്യാര്‍ത്ഥം സ്രവപരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ഇന്ന് 1,956 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 24,899 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 24,127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23,588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 772 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. നിലവില്‍ 260 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലാണ്. ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 110 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികില്‍സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്.

ഇന്ന് പുതുതായി വന്ന 793 പേരുള്‍പ്പെടെ ജില്ലയില്‍ 15,114 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 65,657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 107 പേരുള്‍പ്പെടെ 353 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 156 പേര്‍ മെഡിക്കല്‍ കോളജിലും 90 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 107 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 42 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 209 പേരുള്‍പ്പെടെ ആകെ 7,755 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 632 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 7,039 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 17,667 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 282 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 5,214 സന്നദ്ധ പ്രവര്‍ത്തകര്‍ 15,519 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.







Next Story

RELATED STORIES

Share it