Big stories

യാക്കൂബ് വധക്കേസ്: അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍, 11 പേരെ വെറുതെവിട്ടു; ശിക്ഷ അല്‍പ്പസമയത്തിനകം

തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിപട്ടികയില്‍ പെട്ടിരുന്ന 11 പേരെ കോടതി വെറുതെവിട്ടു. കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

യാക്കൂബ് വധക്കേസ്: അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍, 11 പേരെ വെറുതെവിട്ടു; ശിക്ഷ അല്‍പ്പസമയത്തിനകം
X

കണ്ണൂര്‍: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ്(24) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിപട്ടികയില്‍ പെട്ടിരുന്ന 11 പേരെ കോടതി വെറുതെവിട്ടു. കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ അല്‍പ്പ സമയത്തിനകം കോടതി വിധിക്കും.


2006ലാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്കെതിരേ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം 16 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.


2006 ജൂണ്‍ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയപുരയില്‍ ജമീലയുടെ വീട്ടുവരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ബോംബേറില്‍ തലയ്ക്ക് പരിക്കേറ്റ യാക്കൂബ് തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. യാക്കൂബ് കൊല്ലപ്പെട്ടതിന്റെ തലേദിവസം തില്ലങ്കേരി കാര്‍ക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തില്‍ വല്‍സല്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്.


പന്നിയോടന്‍ ജയകൃഷ്ണന്‍, കുറ്റിയാടന്‍ ദിവാകരന്‍, എസ് ഡി സുരേഷ്, പി കെ പവിത്രന്‍ എന്ന ആശാരി പവിത്രന്‍, പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍, കെ കെ പപ്പന്‍ എന്ന പത്മനാഭന്‍, എസ് ടി സജീഷ്, കൊഴുക്കുന്നേല്‍ സജീഷ്, വള്ളി കുഞ്ഞിരാമന്‍, കിഴക്കെ വീട്ടില്‍ ബാബു എന്ന തൂഫാന്‍ ബാബു എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.ഇരിട്ടി സിഐയായിരുന്ന പ്രിന്‍സ് ഏബ്രഹാമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.





Next Story

RELATED STORIES

Share it