Big stories

ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചു; പ്രതിഷേധിച്ചപ്പോള്‍ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ്; സജിത മഠത്തിലിനെതിരേ സാംസ്‌കാരികമന്ത്രിക്ക് സങ്കടഹരജിയുമായി ഐഎഫ്എഫ്‌കെ ഫോട്ടോ എഡിറ്റര്‍

ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചു; പ്രതിഷേധിച്ചപ്പോള്‍ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ്; സജിത മഠത്തിലിനെതിരേ സാംസ്‌കാരികമന്ത്രിക്ക് സങ്കടഹരജിയുമായി ഐഎഫ്എഫ്‌കെ ഫോട്ടോ എഡിറ്റര്‍
X

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി നേതൃത്വവും സജിത മഠത്തിലും ചേര്‍ന്ന് ഫോട്ടോഎഡിറ്ററെന്ന നിലയിലുള്ള തന്റെ വര്‍ക്കുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പ്രതിഷേധിച്ചപ്പോള്‍ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ് കൊടുത്തുവെന്നും ആരോപിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് എഎഫ്എഫ്‌കെ ഫോട്ടോ എഡിറ്ററുടെ സങ്കടഹരജി. 2020 നവംബര്‍ മുതല്‍ ചലച്ചിത്ര അക്കാദമിയില്‍ ഫോട്ടോ എഡിറ്ററായി ജോലി ചെയ്യുന്ന എ ജെ ജോജിയാണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം 25ാം തിയ്യതി നല്‍കിയ പരാതി ഇന്നാണ് ജോജി എഫ്ബിയില്‍ പങ്കുവച്ചത്.

ഇരുപത്തഞ്ചാമത് ഐഎഫ്എഫ്‌കെയുടെ ഭാഗമായി ഒരു ലക്ഷത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നിന്ന് ഐഎഫ്എഫ്‌കെ ഫോട്ടോ സ്‌റ്റോറി വെബ്‌സൈറ്റിനുവേണ്ടി ആറായിരം ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് ജോജിയാണ്. അതില്‍ നിന്ന് മുന്നോറോളം ചിത്രങ്ങള്‍ ഫോട്ടോ എക്‌സിബിഷനുവേണ്ടി തിരഞ്ഞെടുത്തത് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജോജിയും ചേര്‍ന്നാണ്. ഫോട്ടോ പ്രദര്‍ശന ഉല്‍ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോര്‍ ഫെസ്റ്റിവല്‍ നഗറിലാണ് നടന്നത്. പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ സ്വാഗത പ്രാസംഗികയായ സജിത മഠത്തില്‍ ആയിരക്കണക്കിന് ചിത്രങ്ങളില്‍ നിന്നും സജിത മഠത്തിലും ബീനാപോളും കൂടിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെയും ജനറല്‍ കൗണ്‍സില്‍ അംഗം സിബി മലയിലിനെയും അടുത്ത് ജോജി, സജിത മഠത്തിലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി. പക്ഷേ, ഇതിനോട് വളരെ മോശമായാണ് സജിത മഠത്തില്‍ പ്രതികരിച്ചത്. അതിനും പുറമെ സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

അടുത്ത ഫെസ്റ്റിവല്‍ നടക്കുന്ന എറണാകുളത്തേക്ക് ജോജിയെ ഐഎഫ്എഫ്‌കെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. എങ്കിലും ജോജി പരിപാടിയില്‍ സ്വന്തം നിലയില്‍ പങ്കെടുത്തു. എറണാകുളത്തു നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങള്‍ സജിത മഠത്തില്‍ തിരുത്തുകയും ജാള്യത മറക്കാന്‍ വേണ്ടി സെക്രട്ടറിയ്ക്കു ജോജിക്കെതിരേ പരാതി നല്‍കുകയും ചെയ്തു. ജി സി അംഗത്തെ ആക്ഷേപിച്ചയാള്‍ ഫെസ്റ്റിവല്‍ സ്ഥലത്തു വരാന്‍ പാടില്ലെന്നും എറണാകുളത്തെ ഉല്‍ഘാടന സമയത്ത് ജോജി തുറിച്ചുനോക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. അടുത്ത ഫെസ്റ്റിവല്‍ കേന്ദ്രങ്ങളിലേക്ക് ഭയം കൊണ്ട് ജോജി പോവുകയും ചെയ്തില്ല. പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന കാരണത്താല്‍ സജിത മഠത്തിലിന്റെ പരാതിയില്‍ ജോജി മാപ്പെഴുതി നല്‍കി. ഇതിനിടയില്‍ പി സി വിഷ്ണു നാഥും ജോജിക്കു വേണ്ടി ഇടപെട്ടിരുന്നു. തന്നെ ടൂറിങ് ഫെസ്റ്റിവലില്‍ നിന്നും ഒഴിവാക്കിയെന്നും ജോജി നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്‍വാതിലിലൂടെ പദവികളില്‍ എത്തുന്നവരില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ടെന്ന് ജോജി പറയുന്നു. സാബു പ്രവദയുടെ അനുഭവവും സൂചിപ്പിച്ചിട്ടുണ്ട്. ''ഇത്രയധികം പ്രവര്‍ത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാദമി ഫോട്ടോഎഡിറ്റര്‍ തസ്തിക എനിക്ക് നല്‍കിയത്. കഴിഞ്ഞകാലങ്ങളില്‍ നടന്ന ഐഎഫ്എഫ്‌കെകളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്‍വാതിലിലൂടെ പദവികളില്‍ എത്തിപ്പെടുന്ന ഇത്തരം ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്. ഇരുപത്തിഅഞ്ചാമതു ഐഎഫ്എഫ്‌കെയില്‍ എനിക്കുണ്ടായ സങ്കടങ്ങള്‍ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്. ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുതെന്നു ആശിക്കുന്നു''വെന്ന് സൂചിപ്പിച്ചാണ് ജോജി പരാതി അവസാനിപ്പിച്ചിരിക്കുന്നത്.

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ജോജി 1988ല്‍ തിരുവനന്തപുരത്തു നടന്ന ആദ്യ ഐഎഫ്‌ഐഐ മുതല്‍ തുടര്‍ച്ചയായി ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫറാണ്. ചില വര്‍ഷങ്ങളില്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറുമായിരുന്നു. 2016 കൊച്ചി മുസിരിസ് ബിനാലെയില്‍ ഫോട്ടോഗ്രാഫി മേധാവി ആയിരുന്നു. ഇന്ത്യാവിഷന്‍ മുതല്‍ സോണി എന്റര്‍ടൈന്‍മെന്റ് വരെയുള്ള വിവിധ ചാനലുകളില്‍ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവര്‍ത്തിച്ചു. ടി വി ചന്ദ്രന്‍, എം പി സുകുമാരന്‍ നായര്‍, വേണു, രാജീവ് വിജയരാഘവന്‍ മുതല്‍ രജീവ് രവി, മഹേഷ് നാരായണന്‍ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റില്‍ ഫോട്ടോഗ്രാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഴുവന്‍ പോസ്റ്റ്


ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹര്‍ജി

ഇരുപത്തഞ്ചാമതു ഐഎഫ്എഫ്‌കെയുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാഡമിയില്‍ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര് ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികള്‍ ഭംഗിയായും സമയബന്ധിതമായും തീര്‍ത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്നും ഐഎഫ്എഫ്‌കെ സ്‌റ്റോറീസ് വെബ്‌സൈറ്റിനു വേണ്ടി ആറായിരത്തോളം ചിത്രങ്ങള്‍ തരം തിരിച്ചു. അതില്‍ നിന്നും മുന്നൂറു ചിത്രങ്ങള്‍ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തില്‍ ഓഫീസി എത്തുന്നത്. ഫോട്ടോ പ്രദര്‍ശന ഉല്‍ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോര്‍ ഫെസ്റ്റിവല്‍ നഗറില്‍ നടന്നു. പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ സ്വാഗത പ്രാസംഗികയായ സജിത മഠത്തില്‍ ആയിര കണക്കിന് ചിത്രങ്ങളില്‍ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.

ഫെസ്റ്റിവല്‍ ഓഫിസില്‍ ചെയര്‍മാന്‍ ശ്രീ കമല്‍ സാറിന്റെയും ജി സി മെമ്പര്‍ ശ്രീ സിബി മലയില്‍ സാറിന്റെയും സാനിധ്യത്തില്‍ ശ്രീമതി സജിത മഠത്തിലിലിനോട് അവര്‍ ഉല്‍ഘാടന വേളയില്‍ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവര്‍ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റുകയുമാണുണ്ടായത്.

ഔദ്യോഗികമായി എറണാകുളത്തേക്കു എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഷവമിൗാ കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്‌സിബിഷന്റെയും 25ാമത് ഐഎഫ്എഫ്‌കെ ഫോട്ടോസ്‌റ്റോറീസ് വെബ്‌സൈറ്റിന്റെയും ഉല്‍ഘാടനത്തില്‍ പങ്കെടുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവില്‍ എറണാകുളത്തെത്തി. എറണാകുളത്തു നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങള്‍ ശ്രീമതി സജിത മഠത്തില്‍ തിരുത്തുകയും ആ ജാള്യത മറക്കാന്‍ വേണ്ടി എനിക്കെതിരെ സെക്രട്ടറിയ്ക്കു പരാതി നല്‍കുകയും ഉണ്ടായി. പരാതിയില്‍ പറഞ്ഞിട്ടുള്ളത് 'ജി സി മെമ്പറെ ആക്ഷേപിച്ചയാല്‍ ഫെസ്റ്റിവല്‍ സ്ഥലത്തു വരാന്‍ പാടില്ല എന്നും എറണാകുളത്തെ ഉല്‍ഘാടന സമയത്തു അവരെ തുറിച്ചു നോക്കി എന്നുമാണ്. ഐഎഫ്എഫ്‌കെ വോളന്റീര്‍ ആയ 18 വയസ്സുള്ള മകനുമായാണ് ഉല്‍ഘാടനത്തില്‍ പങ്കെടുത്തത്. വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നതു.

ഈ പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വര്‍ഷത്തിനുമേല്‍ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യര്‍ഥനയെ മാനിച്ചും കൂടുതല്‍ വഴക്കുകളിലും പ്രശ്‌നങ്ങളിലും ചെന്ന് ചേരാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാന്‍ പറ്റാത്തത്ര പ്രശ്‌നങ്ങള്‍ വേറെ ഉള്ളതുകൊണ്ടും, സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നല്‍കി. ആ പ്രശ്‌നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയില്‍ നിന്നും വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളര്‍ത്തി. അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല. കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവല്‍ മോശമാക്കാന്‍ ഒരു അവസരം ഉണ്ടാക്കേണ്ടെണ്ടെന്നു കരുതി. ചെയര്മാനോട് ശ്രീ വിഷ്ണുനാഥ് സംസാരിച്ചു. അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു. സത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോള്‍ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാന്‍ പേടിയായി. പോയില്ല. തൊഴില്‍ പരമായി എനിക്കുണ്ടായ നഷ്ട്ടം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരവും, ഒരുപാടു മനുഷ്യരുടെ പോര്‍െ്രെടറ്‌സ് പകര്‍ത്താനുള്ള അവസരവും നഷ്ടപ്പെട്ടു.

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ഞാന്‍ 1988 ല്‍ തിരുവനന്തപുരത്തു നടന്ന ആദ്യ ഐഎഫ്‌ഐഐ മുതല്‍ തുടര്‍ച്ചയായി ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നു. 1998 മുതല്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറാണ് അല്ലാതെയും ഈ ചരിത്ര നിമിഷങ്ങള്‍ പകര്‍ത്തി വരുന്നു. 2016 കൊച്ചി മുസിരിസ് ബിനാലെയില്‍ ഫോട്ടോഗ്രാഫി മേധാവി ആയിരുന്നു. ഇന്ത്യാവിഷന്‍ മുതല്‍ സോണി എന്റര്‍ടൈന്‍മെന്റ് വരെയുള്ള വിവിധ ചാനലുകളില്‍ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവര്‍ത്തിച്ചിരുന്നു. ടി വി ചന്ദ്രന്‍, എം പി സുകുമാരന്‍ നായര്‍, വേണു, രാജീവ് വിജയരാഘവന്‍ മുതല്‍ രജീവ് രവി, മഹേഷ് നാരായണന്‍ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റില്‍ ഫോട്ടോഗ്രാറായി പ്രവര്‍ത്തിച്ചു.

ഇത്രയധികം പ്രവര്‍ത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റര്‍ തസ്തിക എനിക്ക് നല്‍കിയത്. കഴിഞ്ഞകാലങ്ങളില്‍ നടന്ന ഐഎഫ്എഫ്‌കെകളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്‍വാതിലിലൂടെ പദവികളില്‍ എത്തിപ്പെടുന്ന ഇത്തരം ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്. ഇരുപത്തിഅഞ്ചാമതു ഐഎഫ്എഫ്‌കെയില്‍ എനിക്കുണ്ടായ സങ്കടങ്ങള്‍ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്. ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുതെന്നു ആശിക്കുന്നു.

തുടര്‍ന്നും ചലച്ചിത്രഅക്കാഡമിയോട് സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളു.

എന്ന്

വിശ്വസ്തതയോടെ

എ ജെ ജോജി

25 2 2021



ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹർജി ഇരുപത്തഞ്ചാമതു iffk യുടെ ഫോട്ടോ...

Posted by Aj Joji Alphonse on Wednesday, March 3, 2021


Next Story

RELATED STORIES

Share it