Big stories

കുഞ്ഞിന്റെ മരണം കൊലപാതകം തന്നെ; മാതാവ് കുറ്റം സമ്മതിച്ചു

പട്ടണക്കാട്ട് കൊല്ലംവയല്‍ കോളനിയില്‍ ഷാരോണിന്റെ മകള്‍ 15 മാസം പ്രായമുള്ള ആതിഷയാണ് കൊല്ലപ്പെട്ടത്

കുഞ്ഞിന്റെ മരണം കൊലപാതകം തന്നെ; മാതാവ് കുറ്റം സമ്മതിച്ചു
X

ആലപ്പുഴ: ചേര്‍ത്തലയ്ക്കു സമീപം പട്ടണക്കാട്ട് 15 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മാതാവ് ആതിര സമ്മതിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പട്ടണക്കാട്ട് കൊല്ലംവയല്‍ കോളനിയില്‍ ഷാരോണിന്റെ മകള്‍ 15 മാസം പ്രായമുള്ള ആതിഷയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പട്ടണക്കാട് എസ്‌ഐ അമൃതരംഗന്‍ പറഞ്ഞു. മാതാവിനെതിരേ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും. മൃതദേഹം മറവുചെയ്തതിനു പിന്നാലെ മാതാവ് ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആതിര ആദ്യം പറഞ്ഞത്. എന്നാല്‍ രണ്ടര മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനിടെയാണ് മാതാവ് കുറ്റം സമ്മതിച്ചത്. എന്നാല്‍ കൊലപാതകകാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ ചേര്‍ത്തല ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് പോലിസ് മാതാവിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

പല കാരണങ്ങള്‍ കൊണ്ടു നിരന്തരം വഴക്കിട്ടിരുന്ന വീട്ടില്‍ രണ്ട് മാസം മുമ്പ് ഷാരോണും ഭാര്യ ആതിരയും ചേര്‍ന്ന് മാതാവ് പ്രിയയെ ആക്രമിച്ചിരുന്നു. ഈ കേസില്‍ ദമ്പതികള്‍ റിമാന്‍ഡിലായതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞും ആറുമാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. അതേസമയം, ആതിര കുഞ്ഞിനെ ചെറുപ്പത്തിലേ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മുത്തശ്ശിയും പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it