- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴും; നിയമം മൂന്നുമാസത്തിനകം
ജനാധിപത്യ സംവിധാനത്തിന് തടസമുണ്ടാക്കുന്ന ശക്തമായ ഉപകരണമായി ഇൻറർനെറ്റ് ഉയർന്നുവന്നിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീഷണികൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴുന്നു. സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമം അന്തിമമാക്കാൻ മൂന്ന് മാസം കൂടി കേന്ദ്രം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങൾക്ക് തടസമുണ്ടാക്കുന്ന ഉപകരണമായി ഇൻറർനെറ്റ് മാറിയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കോടതിയെ അറിയിച്ചു.
സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും സഹായകമായിരുന്നെങ്കിലും, വ്യാജവാർത്തകളും ദേശവിരുദ്ധ പ്രവർത്തനങ്ങളും ഉയർന്നുവരുന്നതിനും കാരണമായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിന് തടസമുണ്ടാക്കുന്ന ശക്തമായ ഉപകരണമായി ഇൻറർനെറ്റ് ഉയർന്നുവന്നിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീഷണികൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ കൈമാറണമെന്ന ഫേസ്ബുക്കിൻറെ അപേക്ഷയെത്തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസുകൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ വിഷയത്തിൽ സുപ്രിംകോടതി തീരുമാനമെടുക്കണമെന്ന് ഫേസ്‌ബുക്ക് വാദിച്ചു.
പുതുക്കിയ കരട് ചട്ടങ്ങൾ സംബന്ധിച്ച് 2018 മുതൽ കേന്ദ്രം സ്വീകരിച്ച നടപടികളും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ അപകടകരമായ വഴിത്തിരിവിലാണെന്നും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവരാൻ ആവശ്യമായ സമയത്തെക്കുറിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതിയോ ഹൈക്കോടതികളോ ഇക്കാര്യം തീരുമാനിക്കാൻ യോഗ്യരല്ലെന്നും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തേണ്ടത് സർക്കാരാണെന്നും വാദം കേട്ട ബെഞ്ച് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















