യുപി സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കല്‍; പ്രവര്‍ത്തകന്റെ അറസ്റ്റ് അപലപനീയം: പോപുലര്‍ ഫ്രണ്ട്
പോപുലര്‍ ഫ്രണ്ട് അംഗമായ റാഷിദിനെതിരെ എടിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ കല്ലുവച്ച നുണയാണ്. സംഘടനയ്ക്കെതിരായ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിത്. പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനായ റാഷിദ് അഹമ്മദിനെ അന്യായമായി അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടി അപലപനീയമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് അറസ്റ്റിന് പിന്നില്‍. മുംബൈ നിവാസിയായ റാഷിദ് ഉത്തര്‍പ്രദേശിലെ കുടുംബത്തെ സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മൂന്ന് ദിവസം മുമ്പ് കാണാതാവുകയായിരുന്നു. രണ്ട് ദിവസമായി അദ്ദേഹത്തിന്റെ വിവരമില്ലാതെ വന്നതോടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്കി. മൂന്ന് ദിവസം മുമ്പാണ് എടിഎസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാണ്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു.
പോപുലര്‍ ഫ്രണ്ട് അംഗമായ റാഷിദിനെതിരെ എടിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ കല്ലുവച്ച നുണയാണ്. സംഘടനയ്ക്കെതിരായ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിത്. സംഘടനയില്‍ അംഗമായിരിക്കുന്നത് ഒരു കുറ്റമായി കണക്കാക്കി അതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് യുപി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ്. യുപിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം പോപുലര്‍ ഫ്രണ്ട് സ്റ്റേറ്റ് അഡ്ഹോക് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളെ കള്ളക്കേസുകള്‍ ചമച്ച് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ പോലിസ് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്ത മറ്റൊരു അഡ്ഹോക് കമ്മിറ്റി അംഗത്തേയും അറസ്റ്റ് ചെയ്തു.
ഇത്തരത്തില്‍ പ്രതികാരബുദ്ധിയോടെയുള്ള യോഗിയുടെ നെറികെട്ട രാഷ്ട്രീയത്തെ സംഘടന ഭയപ്പെടുന്നില്ല. ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഇതിനെതിരായ പോരാട്ടം പോപുലര്‍ ഫ്രണ്ട് തുടരും. അന്യായമായി തടവിലാക്കിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അടിയന്തരമായി വിട്ടയയ്ക്കുകയും നിരപരാധികളായ മുസ്ലിം യുവാക്കളെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും യോഗി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT