ജനസംഖ്യാ വര്‍ധനവിലൂടെ ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; വര്‍ഗ്ഗീയ ആരോപണവുമായി അസം മുഖ്യമന്ത്രി
2050 ഓടെ സംസ്ഥാനത്ത് അധികാര സമവാക്യങ്ങള്‍ ജനസംഖ്യാ വര്‍ധനവിലൂടെ മാറ്റാന്‍ രൂപരേഖ നടപ്പിലാക്കുകയാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു
കൈയേറ്റ ഭൂമി എന്ന പേരില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടിയുമായി അസം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മുഖ്യമന്ത്രി വര്‍ഗ്ഗീയ പ്രസ്താവന നടത്തിയത്. സോണിത്പൂര്‍, ഹോജായ്, ഡാരംഗ് ജില്ലകളില്‍ നടന്ന കുടിയൊഴിപ്പിക്കലില്‍ ലക്ഷ്യമിട്ടവരില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ്.
2050 ഓടെ സംസ്ഥാനത്ത് അധികാര സമവാക്യങ്ങള്‍ ജനസംഖ്യാ വര്‍ധനവിലൂടെ മാറ്റാന്‍ രൂപരേഖ നടപ്പിലാക്കുകയാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു. 'ഒരു പ്രത്യേക അജണ്ടയുമായി ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ ഒരു പ്രത്യേക സമുദായത്തിന്റെയും പേര് പറയുന്നില്ല. തദ്ദേശീയരായ ആസാമീസ് മുസ്ലിംകള് ഇതിന്റെ ഭാഗമല്ലാത്തതിനാല്‍ ഇത് ഇസ്ലാമിന്റെ അനുയായികളാണ് ചെയ്യുന്നതെന്ന് പറയരുത്. 2050 ഓടെ അസമിലെ അധികാര സമവാക്യം പൂര്‍ണ്ണമായും മാറ്റുക എന്നതാണ് ഈ ആളുകളുടെ കൂട്ടായ ലക്ഷ്യം' ശര്‍മ്മ ധേമാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
RELATED STORIES
ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ ബി ...
15 May 2024 12:34 PM GMTസിഎഎ ഹരജികള്‍ കോടതിയിലിരിക്കെ പൗരത്വ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച്...
15 May 2024 12:18 PM GMTമാസം 5 ലക്ഷം കിട്ടുന്ന മകന് എന്തിന് സ്ത്രീധനം വാങ്ങണം; യുവതിക്കെതിരേ...
15 May 2024 10:58 AM GMTബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം...
15 May 2024 10:08 AM GMTകാൺപൂരിലെ 10 സ്കൂളുകൾ ബോംബ് ഭീഷണി; റഷ്യയിൽ നിന്നെന്ന് സംശയം
15 May 2024 9:28 AM GMTപന്തീരാങ്കാവ് പീഡനം: പ്രതി രാഹുൽ ദന്ത ഡോ ക്ടറുമായി വിവാഹം...
15 May 2024 8:50 AM GMT