Big stories

പാലാരിവട്ടം പാലം: ഇബ്രാഹീംകുഞ്ഞിനു കുരുക്ക് മുറുകുന്നു; മുന്‍ മന്ത്രിക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്ന് വിജിലന്‍സ്

ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹാം കുഞ്ഞാണ്. പ്രീ ബിഡ് യോഗതീരുമാനത്തിനും ചട്ടവിരുദ്ധമായും വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പയ്ക്കു ഈടാക്കിയിരുന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശയ്ക്കാണ് കരാറുകാരന് വായ്പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിജിലന്‍സ് ആരോപിക്കുന്നു.

പാലാരിവട്ടം പാലം: ഇബ്രാഹീംകുഞ്ഞിനു കുരുക്ക് മുറുകുന്നു;   മുന്‍ മന്ത്രിക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്ന് വിജിലന്‍സ്
X
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിന് കുരുക്ക് മുറുകുന്നു. മുന്‍ മന്ത്രിക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായ ടി ഒ സൂരജ് അദ്ദേഹത്തിനെതിരേ മൊഴി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കി. കരാറുകാരനു മന്ത്രി മുന്‍കൂര്‍ പണം നല്‍കിയത് ഗൂഢലക്ഷ്യത്തോടെയാണ്. പലിശയിളവ് നല്‍കിയതിലൂടെ സര്‍ക്കാറിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ ഇബ്രാഹീം കുഞ്ഞിന്റ് പങ്ക് അന്വേഷിക്കുന്നുണ്ടെന്നു വിജിലന്‍സ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍, നാലാം പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഫയല്‍ ചെയ്യുന്ന എതിര്‍ സത്യവാങ്മൂലത്തിലാണ് മുന്‍ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരേ ഗുരുതര ആരോപണങ്ങള്‍ വിജിലന്‍സ് ഉന്നയിച്ചിട്ടുള്ളത്.

ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹാം കുഞ്ഞാണ്. പ്രീ ബിഡ് യോഗതീരുമാനത്തിനും ചട്ടവിരുദ്ധമായും വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പയ്ക്കു ഈടാക്കിയിരുന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശയ്ക്കാണ് കരാറുകാരന് വായ്പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിജിലന്‍സ് ആരോപിക്കുന്നു. ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വായ്പ അനുവദിച്ച് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് മാധ്യമങ്ങളോടും മുവാറ്റുപുഴ സബ് ജയിലില്‍വച്ച് ചോദ്യം ചെയ്തപ്പോഴും ആവര്‍ത്തിച്ചിരുന്നു.



Next Story

RELATED STORIES

Share it