ജഡ്ജിമാര്‍ ഭീഷണിമുനയില്‍, ഐബിയും സിബിഐയും പോലിസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുണ്ടാനേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രതികളായ കേസുകളുള്‍പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും ഐബിയും സിബിഐയും പൊലീസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ലെന്നും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സിബിഐ, ഐബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ പറഞ്ഞു. ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രജിസ്റ്റര്‍ ചെയ്ത സ്വമേധയാ കേസ് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനുകൂല വിധിയല്ലെങ്കില്‍ അവര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങുന്നു. രാജ്യത്ത് ഇത് പുതിയ പ്രവണതയാണ്. ജഡ്്ജിമാര്ക്ക് പരാതി പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ജഡ്ജിമാര്‍ ജില്ലാ ജഡ്ജിക്കും ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും പരാതി നല്‍കുകയും അത് പൊലീസിനോ സി.ബി.ഐക്കോ കൈമാറുകയും ചെയ്താല്‍ അവര്‍ പ്രതികരിക്കുന്നില്ല. അത് മുന്‍ഗണന വിഷയമായി അവര്‍ക്ക് തോന്നുന്നില്ല.ഉത്തരവാദിത്വ ബോധത്തോടെയാണ് ഇത് പറയുന്നതെന്നും ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT