Big stories

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡിപ്പിച്ച കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍

ഒളിവിലായിരുന്ന പ്രതിയെ തൃശൂര്‍ വനമേഖലയില്‍ നിന്നാണ് പോലിസ് തിരിച്ചില്‍ നടത്തി പിടികൂടിയത്.പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകായായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡിപ്പിച്ച കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍
X

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലിസ് പിടിയില്‍.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ തൃശൂര്‍ വനമേഖലയില്‍ നിന്നാണ് പോലിസ് തിരിച്ചില്‍ നടത്തി പിടികൂടിയത്.പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകായായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിയെ ഇന്ന് രാത്രിയില്‍ തന്നെ കൊച്ചിയിലെത്തിക്കും.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു സുഹൃത്തുക്കളെ പോലിസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തിരുന്നു.തൃശൂര്‍ പാവറട്ടി സ്വദേശികളായ ധനീഷ്(29), ശ്രീരാഗ്(27), ജോണ്‍ ജോയി(28) എന്നിവരെയാണ് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.മാര്‍ട്ടിനെ കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോകാന്‍ സഹായിച്ചത് ധനീഷാണ്. തൃശൂരില്‍ ഇയാള്‍ക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കികൊടുത്തത് ശ്രീരാഗും ജോണും ചേര്‍ന്നായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ കഴിയുന്ന പ്രദേശം പോലിസ് തിരിച്ചറിഞ്ഞിരുന്നു.

തൃശൂര്‍ മുണ്ടൂരില്‍ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്ത് ഇയാള്‍ കഴിയുന്നതെന്ന വിവരത്തിന്റെഅടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തൃശൂര്‍ പൊലീസിന്റെ സഹായത്തോടെ പരിസരത്ത്നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസും ക്രൈംകാര്‍ഡും പുറപ്പെടുവിച്ചിരുന്നു.കേസന്വേഷണത്തിന് സൈബര്‍ വിദഗ്ദ്ധരടക്കം അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.മാര്‍ട്ടിനെതിരെ മറ്റൊരു യുവതികൂടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.എറണാകുളം സെന്‍ട്രല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it