Big stories

തിരഞ്ഞെടുപ്പ് പരാജയം; ഗാന്ധി കുടുംബത്തിനെതിരേ കോണ്‍ഗ്രസ്സില്‍ കലാപം; സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കും

തിരഞ്ഞെടുപ്പ് പരാജയം; ഗാന്ധി കുടുംബത്തിനെതിരേ കോണ്‍ഗ്രസ്സില്‍ കലാപം; സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കും
X

ന്യൂഡല്‍ഹി; അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വി കോണ്‍ഗ്രസ്സില്‍ ഗാന്ധി കുടുംബത്തിനെതിരേയുളള വിമര്‍ശനം ശക്തമാക്കുന്നതായി റിപോര്‍ട്ട്. പാര്‍ട്ടിക്കുള്ളിലുള്ള അസ്വസ്ഥത ഏറിയതോടെ നാളെത്തന്നെ വര്‍ക്കിങ് കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നാല് മണിക്ക് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നയരൂപീകരണ സമിതിയും നാളെ ചേരുന്നുണ്ട്. അത് രാവിലെ പത്തരയോടെ ആരംഭിക്കും.

സോണിയാ ഗാന്ധിയടക്കമുള്ള ഗാന്ധി കുടുംബത്തിന്റെ ആധിപത്യത്തിനെതിരേ മുറുമുറുപ്പ് ആരംഭിച്ച സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും ആലോചനയുണ്ട്.

പഞ്ചാബ്, യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് കയ്യില്‍നിന്ന് പോയി എന്നുമാത്രമല്ല, യുപിയില്‍ ആറ് ശതമാനമുണ്ടായിരുന്ന വോട്ട് വെറും രണ്ട് ശതമാനമായി കുറഞ്ഞു. സീറ്റുകളുടെ എണ്ണവും കുറഞ്ഞു. ആകെ രണ്ട് സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ പോലും 7 സീറ്റുണ്ടായിരുന്നു.

പഞ്ചാബിലെയും യുപിയിലെയും തോല്‍വി ഗാന്ധികുടുംബത്തിലെ മൂന്ന് പേര്‍ക്കെതിരേ നേതാക്കള്‍ക്കിടയില്‍ കനത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധി നേരിട്ട് നേതൃത്വം നല്‍കിയ യുപി തിരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് പാര്‍ട്ടിക്കുണ്ടായത്. ഇതിനു കാരണം ഗാന്ധി കുടുംബത്തിന്റെ നേതൃത്വമാണെന്നാണ് പലരും കരുതുന്നത്.

നേരത്തെ ജി 23 എന്നറിയപ്പെട്ടിരുന്ന കബില്‍ സിബലും ശശി തരൂരും അടക്കമുള്ളവരില്‍ ഒതുങ്ങിനിന്നിരുന്ന വിമതസ്വരം ഇന്ന് താഴേക്കും അരിച്ചിറങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ്സില്‍ ശക്തമായ മാറ്റമില്ലാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. നഷ്ടങ്ങള്‍ മധുരം പുരട്ടിയ വാക്കുകള്‍കൊണ്ട് മറച്ചുവയ്ക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Next Story

RELATED STORIES

Share it