Big stories

യുപി: അഖിലേഷ്- മായാവതി കൂടിക്കാഴ്ച നടത്തി; വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമില്ല; കോണ്‍ഗ്രസ്‌ തനിച്ച് മല്‍സരിച്ചേക്കും

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിക്കുന്നതിന് ധാരണായി. എന്നാല്‍, വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമില്ല.

യുപി: അഖിലേഷ്- മായാവതി കൂടിക്കാഴ്ച നടത്തി;  വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമില്ല;  കോണ്‍ഗ്രസ്‌  തനിച്ച് മല്‍സരിച്ചേക്കും
X
ലക്‌നോ: രാജ്യത്തിന്റെ ഹൃദയ ഭൂമിയില്‍ ബിജെപിയെ തറപറ്റിക്കുന്നതിനുള്ള വിശാല സഖ്യം (മഹാഗദ്ബന്ദന്‍) രൂപപ്പെടുത്തുന്നതിന് ഒരിക്കല്‍ ചിരവൈരികളായിരുന്ന സമാജ് വാദി പാര്‍ട്ടി (എസ്പി)യും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി)യും കൈകോര്‍ക്കുന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിക്കുന്നതിന് ധാരണായി. എന്നാല്‍, വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമില്ല.

ബിഎസ്പി അധ്യക്ഷ മായാവതിക്കും എസ്പി നേതാവ് അഖിലേഷ് യാദവിനും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള താല്‍പര്യക്കുറവാണ് വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ് ഇടംപിടിക്കാതെ പോയത്.ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്നതിനാണ് സാധ്യത. ഈ മാസം 15 ന് ശേഷം സീറ്റ് വിഭജന ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

കോണ്‍ഗ്രസിനെതിരേ പുറത്തുനിര്‍ത്തിയാണ് മല്‍സരമെങ്കിലും അമേത്തി, റായ്ബറേലി മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളിലാണിത്.

മധ്യപ്രദേശില്‍ എസ്പി പ്രതിനിധിക്ക് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഇടം നല്‍കിയില്ല. ഇതാണ് കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അഖിലേഷ് യാദവിനുള്ള എതിര്‍പ്പിന്റെ കാരണം.

Next Story

RELATED STORIES

Share it