ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കുടുംബം

എല്‍ഗാര്‍ പരിഷത്ത് കേസില്‍ വരവര റാവു 2018 മുതല്‍ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Update: 2020-07-12 01:00 GMT

മുംബൈ: തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇടതു ചിന്തകനും എഴുത്തുകാരനും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബവും പറഞ്ഞു. ശനിയാഴ്ച അദ്ദേഹത്തില്‍ നിന്ന് ഇതു സംബന്ധിച്ച് ഫോണ്‍ കോള്‍ ലഭിച്ചതായും കുടുംബവും അഭിഭാഷകനും അറിയിച്ചു.

എല്‍ഗാര്‍ പരിഷത്ത് കേസില്‍ വരവര റാവു 2018 മുതല്‍ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Tags:    

Similar News