'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല'; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

Update: 2021-06-25 13:11 GMT

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരേ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ് പോലിസ് കണ്ടെടുത്തു.'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പോലിസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ല'- ആത്മഹത്യാ കുറിപ്പില്‍ ആര്യ എഴുതി.അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരുടെ പേരിലുള്ള സിം കാര്‍ഡാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാന്‍ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാന്‍ ആര്യയോട് പോലിസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പോലിസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.ആര്യയുടെ ഭര്‍ത്തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും ഒപ്പം കാണാതാവുകയായിരുന്നു. ഇന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ആറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Tags:    

Similar News