പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിൽ അറസ്റ്റിലായത് 40,000ത്തോളം ആളുകൾ
താഴ്വരയിൽ എല്ലാവരും, അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്തിലാണെന്നും സന്ദർശനത്തിനു ശേഷം ശനിയാഴ്ച പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിൽ അറസ്റ്റിലായത് 40,000ത്തോളം ആളുകൾ. വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ സംഘമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ, അഭിഭാഷകർ, വിദ്യാർഥികൾ, സാധാരണക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടും.
സെപ്റ്റംബർ 12, 13 തീയതികളിൽ ശ്രീനഗർ, ബാരമുല്ല എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. പാർട്ടി ദേശീയ പ്രസിഡൻറ് എസ്ക്യൂആർ ഇല്യാസ്. ദേശീയ ജനറൽ സെക്രട്ടറിമാരായ സീമ മുഹ്സിൻ, സുബ്രഹ്മണി അർമുഖം എന്നിവരാണ് താഴ്വര സന്ദർശിച്ചത്. താഴ്വരയിൽ എല്ലാവരും, അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്തിലാണെന്നും സന്ദർശനത്തിനു ശേഷം ശനിയാഴ്ച പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മൊബൈൽ, ഇൻറർനെറ്റ് തുടങ്ങി സംവിധാനങ്ങൾ പുനസ്ഥാപിക്കുക, അറസ്റ്റിലായവരെ ഉടൻ വിട്ടയക്കുക, കർഫ്യൂ പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുക, കശ്മീരി ജനതയോട് ആത്മാർഥമായി സംസാരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തിന് സംഘം നിവേദനം നൽകിയിട്ടുമുണ്ട്.