വിദ്യാര്‍ഥിനിയുടെ ചികില്‍സക്ക് സ്‌കൂള്‍ അധികൃതര്‍ പണം പിരിച്ചു പോക്കറ്റിലിട്ടു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.അടുത്ത സമയം വിരമിച്ച ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ സ്‌കൂളിലുള്ള എല്ലാ അധ്യാപകരില്‍ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Update: 2019-07-05 12:25 GMT

കൊച്ചി: വൃക്ക രോഗം ബാധിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ ചികില്‍സാര്‍ഥം സ്‌കൂള്‍ അധികൃതര്‍ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന് നല്‍കിയില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു .ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.അടുത്ത സമയം വിരമിച്ച ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ സ്‌കൂളിലുള്ള എല്ലാ അധ്യാപകരില്‍ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബേപ്പൂര്‍ കോട്ടപറമ്പ് സ്വദേശിനി സൈനബ നല്‍കിയ പരാതിയിലാണ് നടപടി. സൈനബയുടെ മകള്‍ നേഹയാണ് മരിച്ചത്. ഗവ.അച്ചുതന്‍ ഗേള്‍സ് സ്‌കൂളിലും ഗവ. ഗണപത് സ്‌കൂളിലും നേഹ പഠിച്ചിരുന്നു. നിര്‍ധനയായ നേഹക്ക് വൃക്ക മാറ്റി വയ്ക്കാന്‍ ഇരു സ്‌കൂളുകളും പണം പിരിച്ചതായി പരാതിയില്‍ പറയുന്നു . ഇതില്‍ അച്ചുതന്‍ സ്‌കൂള്‍ നേഹക്ക് ധനസഹായം കൈമാറി. എന്നാല്‍ ഗണപത് സ്‌കൂള്‍ ധനസഹായം കൈമാറിയില്ലെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പണം പിരിച്ച വിവരം അറിയുന്ന പി ടി എ അംഗം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ധനസഹായം കുടുംബത്തിന് നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയാക്ടര്‍ സ്‌കൂള്‍ അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.പണം പിരിച്ചിട്ടുണ്ടെങ്കില്‍ തുക കൈമാറണമെന്നാണ് അമ്മയുടെ ആവശ്യം. അമ്മയാണ് മകള്‍ക്ക് വ്യക്ക നല്‍കിയത്. പക്ഷേ ശസ്ത്രക്രിയക്കിടയില്‍ കുട്ടി മരിച്ചു. ലക്ഷങ്ങള്‍ ഇതിനായി ചെലവായി. 97,000 രൂപയാണ് കുട്ടിക്ക് വേണ്ടിക്ക് പിരിച്ചതെന്ന് രേഖകളില്‍ നിന്നും കമ്മീഷന്‍ മനസിലാക്കി .

Tags:    

Similar News