പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിദഗ്ദ സംഘം വീണ്ടും പരിശോധന നടത്തി
അഴിമതി ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആയിരുന്നു പരിശോധന നടത്തിയത്. പാലത്തില്‍ നിന്നും വിജിലന്‍സ് ശനിയാഴ്ച വീണ്ടും സാമ്പിള്‍ ശേഖരിക്കും. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐ.ജി കത്ത് നല്‍കിയിട്ടുണ്ട്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിദഗ്ദ സംഘം വീണ്ടും പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രഫസര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. അഴിമതി ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആയിരുന്നു പരിശോധന നടത്തിയത്. പാലത്തില്‍ നിന്നും വിജിലന്‍സ് ശനിയാഴ്ച വീണ്ടും സാമ്പിള്‍ ശേഖരിക്കും. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐ.ജി കത്ത് നല്‍കിയിട്ടുണ്ട്.പാലാരിവട്ടം പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാല്‍ കുറച്ചു നാളുകള്‍ മാത്രം കഴിഞ്ഞപ്പോള്‍ പാലം തകര്‍ച്ചയിലേക്ക് നിങ്ങുകയായിരുന്നു.തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പൊതുമരാമത്ത് വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തി. തുടര്‍ന്ന് ഐഐടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടിരിക്കുകയാണ്. ഡിസൈന്‍ അംഗീകരിച്ചത് മുതല്‍ മേല്‍നോട്ടത്തിലെ പിഴവ് വരെ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍. സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്ന് ഐഐടിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. അതിനിടയില്‍ പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. വിദഗധ സംഘത്തിന്റെ റിപോര്‍ട്ട് കിട്ടിയ ശേഷം സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി എം എം മണിയും പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ നേതൃത്വം സമരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇരുവരും മേല്‍പാലം സന്ദര്‍ശിച്ചത്.