കരാട്ടെ, യോഗ ക്ലാസുകളുടെ മറവില്‍ പീഡനം; പ്രതി പിടിയില്‍

മരടില്‍ സ്ഥാപനം നടത്തുന്ന മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത്(39) ആണ് മരട് പോലീസിന്റെ പിടിയിലായത്. ഇയാളെ സ്ഥാപനത്തില്‍ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്

Update: 2021-10-01 16:26 GMT

കൊച്ചി: കരാട്ടെ,യോഗ ക്ലാസുകളുടെ മറവില്‍ യുവതിയെ പീഡനത്തിനിരയാക്കിയ സ്ഥാപന ഉടമ പോലിസ് പിടിയില്‍. മരടില്‍ സ്ഥാപനം നടത്തുന്ന മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത്(39) ആണ് മരട് പോലീസിന്റെ പിടിയിലായത്. ഇയാളെ സ്ഥാപനത്തില്‍ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്. മൂന്ന് വര്‍ഷമായി മരടില്‍ ഇയാള്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തി വരികയയിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സ്ത്രീകളും പുരുഷന്മമാരുമായി ധാരാളം പേര്‍ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കുന്നതിനായി ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു. ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെ വശീകരിക്കുന്നതിനായി അതിരാവിലേയും, വൈകിട്ടും പ്രത്യേകം ക്ലാസ്സുകള്‍ നല്‍കുന്നതാണ് പ്രതിയുടെ രീതി. ലൈംഗീക ചൂഷണം ചെയ്യുന്നതിന് വേണ്ടി അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് യുവതിക്ക് പരിശീലന സമയം ക്രമീകരിച്ചിരുന്നത്.

പ്രതി ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ലൈഗീക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് മരട് പോലീസ് സ്‌റ്റേഷനില്‍ കേസ്സെടുത്ത് റിമാന്റ് ചെയ്തിരുന്നു. നിരവധി സത്രീകളെ ഇയാള്‍ ഇതേ രീതിയില്‍ ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.സംഭവത്തിന് ശേഷം പ്രതി മലപ്പുറത്തേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് മലപ്പുറം പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Tags:    

Similar News