ഭൂമി വില്‍പന വിവാദം: മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണക്കോടതിയില്‍ ഹാജരാകുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു

ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചന നടത്തിയെന്നുംസഭയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും ചുണ്ടിക്കാട്ടി സഭാംഗവും ചൊവ്വര സ്വദേശിയുമായ പാപ്പച്ചന്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ എറണാകുളം സിജെഎം കോടതി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു

Update: 2019-12-13 14:25 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദവുമായി ബന്ധപ്പെട്ട് കേസില്‍ സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണക്കോടതിയില്‍ഹാജരാവുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു.ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചന നടത്തിയെന്നുംസഭയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും ചുണ്ടിക്കാട്ടി സഭാംഗവും ചൊവ്വര സ്വദേശിയുമായ പാപ്പച്ചന്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ എറണാകുളം സിജെഎം കോടതി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെഎറണാകുളം സെന്‍ട്രല്‍ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത് . സി ജെ എം കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി തള്ളിയിരുന്നു .ഇതെ തുടര്‍നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.മറ്റൊരു പരാതിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു. 

Tags:    

Similar News