വഞ്ചനാകേസ്: ഐഎഎസുകാരനും ഭാര്യയും ജാമ്യമെടുത്തു

അശോക് കുമാര്‍ സിങ് നിലവില്‍ ഡല്‍ഹിയിലെ കേന്ദ്ര ധനമന്ത്ര കാര്യാലയം ഡയറക്ടറാണ്.

Update: 2019-01-23 19:17 GMT

തിരുവനന്തപുരം: വഞ്ചനാകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐഎഎസുകാരനും ഭാര്യയും ജാമ്യമെടുത്തു. 2012ല്‍ ഭാര്യയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ബിഎഡ് പ്രവേശനം തേടിയെന്ന് പ്രഥമ ദൃഷ്ട്യാ വഞ്ചിയൂര്‍ കോടതി കണ്ടെത്തിയ കേരള ജല അതോറിറ്റി മുന്‍ എംഡിയും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശോക് കുമാര്‍ സിങും ഭാര്യ രാഗിണി സിങുമാണ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തത്. ചാലക്കുടി സാന്‍ മരിയ ജസ്റ്റിസ് ഫോറം സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി നല്‍കിയ കേസില്‍ കോടതി പ്രതിചേര്‍ത്ത അശോക് കുമാര്‍ സിങ് നിലവില്‍ ഡല്‍ഹിയിലെ കേന്ദ്ര ധനമന്ത്ര കാര്യാലയം ഡയറക്ടറാണ്.




Tags:    

Similar News