യുവ നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനെ വിസ്തരിച്ചു

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ ഇ സി പൗലോസിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ പ്രതിഭാഗം വിസ്തരിച്ചത്

Update: 2020-03-11 14:52 GMT

കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അഭിഭാഷകനെ വിസ്തരിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ ഇ സി പൗലോസിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ പ്രതിഭാഗം വിസ്തരിച്ചത്.

പ്രോസിക്യൂഷന്‍ വിസ്താരം നേരത്തേ പൂര്‍ത്തിയായിരുന്നു. കേസിന്റെ തുടക്കത്തില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍ എന്നിവരുടെ അഭിഭാഷകന്‍ പൗലോസായിരുന്നു. ഈ സമയം പൗലോസിന്റെ വീട്ടിലെത്തിയാണ് പള്‍സര്‍ സുനി മൊബൈല്‍ അടക്കമുള്ളവ നല്‍കിയത്. തുടര്‍ന്ന് പൗലോസ് ഇതടങ്ങിയ കവര്‍ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു. നടനും സംവിധായകനുമായ ലാല്‍, കുടുംബാംഗങ്ങള്‍ എന്നിവരെ വെള്ളിയാഴ്ച പ്രതിഭാഗം വിസ്തരിക്കും. 

Tags:    

Similar News