ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 12 പേര്‍ക്ക് പരിക്ക്

Update: 2021-08-05 06:34 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ഗോതിയയിലായിരുന്നു ആക്രമണം. ബൊലേറോ ജീപ്പ് കുഴിബോംബില്‍ കയറിയതിനെത്തുടര്‍ന്ന് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റത്. നിര്‍മാണം നടന്നുവരുന്ന ദന്തേവാഡയേയും നാരായണ്‍പുരിനെയും ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു സ്‌ഫോടനം.


 സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മലേവാധി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണിത്. ബൊലേറോ ജീപ്പ് നാരായണ്‍പൂരില്‍നിന്ന് ദന്തേവാഡയിലേക്ക് പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ജില്ലാ പോലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ പിടിഐയോട് പറഞ്ഞു. പോലിസിനെ ലക്ഷ്യംവച്ച് സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുവില്‍ സ്വകാര്യവാഹനം കയറുകയായിരുന്നുവെന്നാണ് അവസാനം പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Tags:    

Similar News