അരുവിക്കരയില്‍ വൃദ്ധ മാതാവിനെ അടിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍

Update: 2020-12-27 07:14 GMT

തിരുവനന്തപുരം: അരുവിക്കരയില്‍ വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനി(72)യെ മകന്‍ ഷിബു(40) കൊലപ്പടുത്തിയത്. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷിബു സ്ഥിരം മദ്യപാനിയായിരുന്നു. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് മാതാവ് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മാതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് ഇയാള്‍ വീടിന്റെ ടെറസിന് മുകളില്‍ കയറി ഉറങ്ങി. പിറ്റേദിവസം രാവിലെ വന്ന് മാതാവിനെ വിളിച്ചപ്പോഴാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. പിന്നീട് ഇയാള്‍ തന്നെയാണ് അരുവിക്കര പോലിസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയത്. എന്നാല്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ തന്നെ ഇത് കൊലപാതമാണെന്ന് മനസിലായി.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇന്ന് രാവിലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Similar News