Agriculture
BY Sumeera SMR11 Dec 2015 4:06 AM GMT
Sumeera SMR11 Dec 2015 4:06 AM GMT
കണ്ണൂര്‍: രാസവള കീടനാശിനികള്‍ ഉപയോഗിച്ചു മടുത്ത കര്‍ഷകര്‍ ജൈവകൃഷി സമ്പ്രദായത്തിലേക്കു കൂടുതലായി കടന്നുവരവെ സാഹചര്യം മുതലെടുക്കാന്‍ വ്യാജ ജൈവവള വില്പന ലോബി രംഗത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷിവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. ലൈസന്‍സുള്ള വില്പനശാലകളില്നിന്നു മാത്രം വളം വാങ്ങാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ശീതകാല പച്ചക്കറി കൃഷിക്ക് സംസ്ഥാനത്തു പലയിടത്തും നിലമൊരുങ്ങുകയാണ്. എന്നാല്‍, ജൈവവളങ്ങളുടെ വില്പനയ്ക്കും വിതരണത്തിനും വ്യക്തമായ മാനദണ്ഡം സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ മായംകലര്‍ന്ന ജൈവവളം കേരളത്തിലേക്ക് ഒഴുകുന്നത്. ഗുണമേന്മയില് മികച്ചതെന്നാണ് അനധികൃത എജന്‍സികളുടെ വാദം. എന്നാല്‍, വളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാ ന് സംവിധാനമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, ജൈവ കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും നടക്കുന്നില്ല.
ആരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുന്ന ഇകോളി ബാക്ടീരിയ കലര്‍ന്ന ജൈവ കമ്പോസ്റ്റുകള്ക്കു പുറമെ നിശ്ചിത ശതമാനം വരെ കക്കാപൊടി, മീന്‍പൊടി എന്നിവ ചേര്‍ന്ന വ്യാജ എല്ലുപൊടിയും എത്തുന്നുണ്ട്. വേപ്പിന് കുരുവെന്ന വ്യാജേന പുളിങ്കുരു ചേര്‍ത്താണ് വേപ്പിന്‍പിണ്ണാക്ക് നിര്‍മാണം. ജൈവവളത്തിലും കീടനാശിനികളിലും മായം കലര്‍ത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശവുമായി കൃഷിവകുപ്പ് രംഗത്തെത്തിയത്.
ശീതകാല പച്ചക്കറി കൃഷിക്ക് സംസ്ഥാനത്തു പലയിടത്തും നിലമൊരുങ്ങുകയാണ്. എന്നാല്‍, ജൈവവളങ്ങളുടെ വില്പനയ്ക്കും വിതരണത്തിനും വ്യക്തമായ മാനദണ്ഡം സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ മായംകലര്‍ന്ന ജൈവവളം കേരളത്തിലേക്ക് ഒഴുകുന്നത്. ഗുണമേന്മയില് മികച്ചതെന്നാണ് അനധികൃത എജന്‍സികളുടെ വാദം. എന്നാല്‍, വളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാ ന് സംവിധാനമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, ജൈവ കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും നടക്കുന്നില്ല.
ആരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുന്ന ഇകോളി ബാക്ടീരിയ കലര്‍ന്ന ജൈവ കമ്പോസ്റ്റുകള്ക്കു പുറമെ നിശ്ചിത ശതമാനം വരെ കക്കാപൊടി, മീന്‍പൊടി എന്നിവ ചേര്‍ന്ന വ്യാജ എല്ലുപൊടിയും എത്തുന്നുണ്ട്. വേപ്പിന് കുരുവെന്ന വ്യാജേന പുളിങ്കുരു ചേര്‍ത്താണ് വേപ്പിന്‍പിണ്ണാക്ക് നിര്‍മാണം. ജൈവവളത്തിലും കീടനാശിനികളിലും മായം കലര്‍ത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശവുമായി കൃഷിവകുപ്പ് രംഗത്തെത്തിയത്.
Next Story
RELATED STORIES
തിരച്ചിലിന് വിരാമം; ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍...
20 May 2024 4:34 AM GMTഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്...
19 May 2024 6:16 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMT