34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും
BY afsal ph aph29 July 2018 9:58 AM GMT
X
afsal ph aph29 July 2018 9:58 AM GMT
[caption id="attachment_405480" align="alignnone" width="565"] പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നു[/caption]
പട്ന: ബിഹാറില്‍ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. മുസഫര്‍പുരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍തന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികള്‍ മൊഴി നല്കി. അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂര്‍ എന്നയാളുടെ നേതൃത്വത്തില്‍ സങ്കല്പ് ഇവാന് വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാര്‍ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എന്‍ജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികള്‍ ഈ അഭയകേന്ദ്രത്തില്‍ വന്നിട്ടുണ്ടെന്നാണ് കണക്ക്. പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുമ്പോള്‍ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ 16 പേര് പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ആകെ 34 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉള്‍പ്പെടെ 10 പേര് അറസ്റ്റിലായിട്ടുണ്ട്.
പട്ന: ബിഹാറില്‍ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. മുസഫര്‍പുരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍തന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികള്‍ മൊഴി നല്കി. അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂര്‍ എന്നയാളുടെ നേതൃത്വത്തില്‍ സങ്കല്പ് ഇവാന് വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാര്‍ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എന്‍ജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികള്‍ ഈ അഭയകേന്ദ്രത്തില്‍ വന്നിട്ടുണ്ടെന്നാണ് കണക്ക്. പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുമ്പോള്‍ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ 16 പേര് പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ആകെ 34 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉള്‍പ്പെടെ 10 പേര് അറസ്റ്റിലായിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT