മൂന്ന് മാസത്തിനുള്ളില്‍ 200 പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകള്‍: മന്ത്രി
BY kasim kzm5 May 2018 4:05 AM GMT
kasim kzm5 May 2018 4:05 AM GMT
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മൂന്ന് മാസത്തിനകം 200 പ്ലാസ്റ്റിക് ഷ്രഡ്ഡിങ്ങ് യൂണിറ്റുകള്‍ നിലവില്‍വരുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ നിര്‍മ്മിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്റ് ബെയിലിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ 75 യൂണിറ്റുകള്‍ നിലവില്‍ വന്നുകഴിഞ്ഞെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് ഈ സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്റ്റിക് പാഴ്വസ്തുക്കള് ഹരിതകര്‍മ്മസേനവഴി ശേഖരിച്ച് പ്രകൃതിസൗഹൃദമായ രീതിയില്‍ സംസ്ക്കരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തരംതിരിച്ച പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് പുനരുപയോഗം സാധ്യമായവ ബെയിലിങ്ങ് നടത്തുകയും ക്ലീന്‍കേരള കമ്പനിമുഖേന റീസൈക്ലിങ്ങിനായി നല്‍കുകയും പുനരുപയോഗം സാധ്യമല്ലാത്തവ ഷ്രെഡ്ഡിങ്ങ് നടത്തി ടാറിങ്ങിനും മറ്റുമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ 15 എച്ച്പി, 7.5 എച്ച് പി, 2 എച്ച് പി കപ്പാസിറ്റിയുള്ള 3 മെഷിനുകള്‍ സ്ഥാപിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്റ് ബെയിലിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുക. 11,70,943 രൂപ ചെലവിലാണ് യൂണിറ്റ് നിര്‍മ്മാണം.
ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്, നഗരസഭാ സെക്രട്ടറി ഒ എന്‍ അജിത്കുമാര്‍, വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാര് പങ്കെടുത്തു.
നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്റ്റിക് പാഴ്വസ്തുക്കള് ഹരിതകര്‍മ്മസേനവഴി ശേഖരിച്ച് പ്രകൃതിസൗഹൃദമായ രീതിയില്‍ സംസ്ക്കരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തരംതിരിച്ച പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് പുനരുപയോഗം സാധ്യമായവ ബെയിലിങ്ങ് നടത്തുകയും ക്ലീന്‍കേരള കമ്പനിമുഖേന റീസൈക്ലിങ്ങിനായി നല്‍കുകയും പുനരുപയോഗം സാധ്യമല്ലാത്തവ ഷ്രെഡ്ഡിങ്ങ് നടത്തി ടാറിങ്ങിനും മറ്റുമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ 15 എച്ച്പി, 7.5 എച്ച് പി, 2 എച്ച് പി കപ്പാസിറ്റിയുള്ള 3 മെഷിനുകള്‍ സ്ഥാപിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്റ് ബെയിലിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുക. 11,70,943 രൂപ ചെലവിലാണ് യൂണിറ്റ് നിര്‍മ്മാണം.
ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്, നഗരസഭാ സെക്രട്ടറി ഒ എന്‍ അജിത്കുമാര്‍, വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാര് പങ്കെടുത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT