kozhikode local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവ് അറസ്റ്റില്‍

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവ് അറസ്റ്റില്‍. അഞ്ചു പേര്‍ക്കെതിരേ നാദാപുരം പോലിസ് കേസെടുത്തു. 34 കാരിയെയാണ് നാദാപുരം കണ്‍ട്രോള്‍ റൂം സിഐ എ വി ജോണ്‍ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലര്‍ക്കുമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി.അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. ചോമ്പാല്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഇതില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് യുവതിയുടെ ദുര്‍ന്നടപ്പ് ബോധ്യപ്പെട്ടതിനാല്‍ ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി. ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളിലെത്തി പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. താമസ സ്ഥലത്ത് കാറുമായി വന്ന് കയറ്റിക്കൊണ്ടു പോയും ടൗണുകളിലെ ലോഡ്ജുകളില്‍ മുറിയെടുത്തുമായിരുന്നു മകളെ കാഴ്ചവച്ചത്. ഡോക്ടറെ കാണിക്കാനും മറ്റും എന്ന് പറഞ്ഞായിരുന്നു ഇവര്‍ മുറിയെടുത്തിരുന്നത്. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വിവര മറിഞ്ഞ പിതാവിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it