നാഗ്്ജിയും എക്സിബിഷനും ഇല്ലാത്ത ഒരൊഴിവുകാലം കൂടി
BY kasim kzm14 May 2018 4:00 AM GMT
kasim kzm14 May 2018 4:00 AM GMT
ശ്രീകുമാര്‍ നിയതി
കോഴിക്കോട്: ഒഴിവുകാലം എല്ലാ അര്‍ഥത്തിലും ആഘോഷദിവസങ്ങളാക്കിയിരുന്നു. നഗരസഭയുടെ ആരോഗ്യ-വിദ്യാഭ്യാസ വ്യവസായ പ്രദര്‍ശനവും, ഫുട്ബോള്‍ കമ്പക്കാരുടെ വര്ഷോല്സവമായിരുന്ന സേഠ്നാഗജി ഫുട്ബോള്‍ ടൂര്‍ണമെന്റും ഇല്ലാതെ ഒരൊഴിവുകാലം കൂടി കടന്നുപോകുന്നു.
ഫ്രാന്‍സിസ് റോഡിലെ ടി ബി ക്ലിനിക്കിന് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യം മുന്‍സിപ്പാലിറ്റിയും പിന്നീട് കോര്‍പറേഷനും കോഴിക്കോട്ടെ പ്രശസ്തമായ എക്സിബിഷന് സംഘടിപ്പിച്ചിരുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടുംബങ്ങളിലെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളേയുംകൂട്ടി വൈകുന്നേരങ്ങളില്‍ കുട്ടികളും അമ്മമാരും സാമൂതിരി ഹൈസ്കൂളിലെ എക്സിബിഷന് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഫുട്ബോള്‍ കളികാണാന്‍ കളി പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും. അക്കാലങ്ങളില്‍ ഈ രണ്ട് കലാ പരിപാടികളായിരുന്നു നഗരത്തിലെത്തുന്ന അതിഥികള്‍ക്കും കോഴിക്കോട്ടെത്താന്‍ ആകര്‍ഷിച്ചിരുന്നത്.
യന്ത്രഊഞ്ഞാലും മരണകിണറും ഒരു രൂപക്ക് കുടുംബ സമേതം ഫോട്ടോ എടുക്കലും, പൂച്ചെടികള്‍ വാങ്ങലും ഒക്കെയായി ഒരു സായാഹ്്ന സവാരിയായിരുന്നു ആ യാത്രകള്‍. സാമൂതിരി ഹൈസ്കൂളിലെ വരാന്തകള്‍ സൗഹൃദം പുതുക്കലിന്റെ നടപ്പാതയാക്കും. ഓരോ ക്ലാസ്മുറിയിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വസ്ത്രങ്ങള്‍ വരെ വില്‍ക്കുന്ന കടകളായി മാറും. ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ച രണ്ട് പരിപാടികളും നഗരസഭയും ജില്ലാ ഫുട്്ബോള്‍ അസോസിയേഷനും നിര്‍ത്തിവെച്ചതില്‍ പഴമക്കാര്‍ ഖേദിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലെ കുട്ടികളെ കാണാനും ഗൃഹാതുരതയുയര്ത്താനുമായി ബംഗ്ഌരുവില് നിന്നും പൂനെയില്‍ നിന്നുമെത്തിയ ബന്ധുക്കളായ എ സോമസുന്ദറും വി എം വേണുഗോപാല്‍ പിള്ളയും ഒക്കെ കൂടിച്ചേര്‍ന്ന കൂട്ടായ്മയില്‍ എക്്സിബിഷനെക്കുറിച്ചും നാഗ്ജിയിലെ പഴയ പടക്കുതിരകളുടെ പോരാട്ടങ്ങളെക്കുറിച്ചും എത്രയോ ആവേശത്തോടെ സംസാരിച്ചപ്പോള്‍ പുതു തലമുറ അക്ഷരാര്‍ഥത്തില്‍ അന്ധാളിച്ചു.
കോഴിക്കോട് നഗരസഭയും കെഡിഎഫ് യെയും ഇടക്കാലത്ത് എക്സിബിഷനും നാഗ്്ജിയും നടത്തി. നാഗ്്ജി ടൂര്‍ണമെന്റാകട്ടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ കോഴിക്കോടന്‍ ഫുട്ബോള്‍ കാണികള്‍ കയ്യൊഴിയുകയായിരുന്നു. നമൈതാനത്ത് കളിക്കിടയില്‍ ഉയര്‍ന്നു വരുന്ന ഉച്ചഭാഷിണിയിലൂടെയുള്ള അനൗണ്‍സ്മെന്റുപോലും ജനങ്ങള്‍ വിമര്‍ശിച്ചു. നാഗ്്ജിയില്ലെങ്കിലും നാടിന്റെ നാലു മൂലകളിലും ഫുട്ബോള്‍ ആരവമുയര്‍ത്തി ‘സെവന്‍സ്’ അരങ്ങു തകര്‍ക്കുന്നു. എക്സിബിഷന് മാസംതോറും സരോവരത്തും, കടപ്പുറത്തും, കോമണ്‍ വെല്‍ത്ത് ഗ്രൗണ്ടിലുമായി അരങ്ങേറിക്കൊണ്ടിരിക്കുമുണ്ട്. സ്വകാര്യ വ്യക്തികള്‍ നഗരത്തിലെ പാവങ്ങളുടെ പണം വാരിക്കൂട്ടി അന്യ സംസ്ഥാനത്തേക്ക് പോകുന്നുമുണ്ട്.
കോഴിക്കോട്: ഒഴിവുകാലം എല്ലാ അര്‍ഥത്തിലും ആഘോഷദിവസങ്ങളാക്കിയിരുന്നു. നഗരസഭയുടെ ആരോഗ്യ-വിദ്യാഭ്യാസ വ്യവസായ പ്രദര്‍ശനവും, ഫുട്ബോള്‍ കമ്പക്കാരുടെ വര്ഷോല്സവമായിരുന്ന സേഠ്നാഗജി ഫുട്ബോള്‍ ടൂര്‍ണമെന്റും ഇല്ലാതെ ഒരൊഴിവുകാലം കൂടി കടന്നുപോകുന്നു.
ഫ്രാന്‍സിസ് റോഡിലെ ടി ബി ക്ലിനിക്കിന് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യം മുന്‍സിപ്പാലിറ്റിയും പിന്നീട് കോര്‍പറേഷനും കോഴിക്കോട്ടെ പ്രശസ്തമായ എക്സിബിഷന് സംഘടിപ്പിച്ചിരുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടുംബങ്ങളിലെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളേയുംകൂട്ടി വൈകുന്നേരങ്ങളില്‍ കുട്ടികളും അമ്മമാരും സാമൂതിരി ഹൈസ്കൂളിലെ എക്സിബിഷന് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഫുട്ബോള്‍ കളികാണാന്‍ കളി പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും. അക്കാലങ്ങളില്‍ ഈ രണ്ട് കലാ പരിപാടികളായിരുന്നു നഗരത്തിലെത്തുന്ന അതിഥികള്‍ക്കും കോഴിക്കോട്ടെത്താന്‍ ആകര്‍ഷിച്ചിരുന്നത്.
യന്ത്രഊഞ്ഞാലും മരണകിണറും ഒരു രൂപക്ക് കുടുംബ സമേതം ഫോട്ടോ എടുക്കലും, പൂച്ചെടികള്‍ വാങ്ങലും ഒക്കെയായി ഒരു സായാഹ്്ന സവാരിയായിരുന്നു ആ യാത്രകള്‍. സാമൂതിരി ഹൈസ്കൂളിലെ വരാന്തകള്‍ സൗഹൃദം പുതുക്കലിന്റെ നടപ്പാതയാക്കും. ഓരോ ക്ലാസ്മുറിയിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വസ്ത്രങ്ങള്‍ വരെ വില്‍ക്കുന്ന കടകളായി മാറും. ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ച രണ്ട് പരിപാടികളും നഗരസഭയും ജില്ലാ ഫുട്്ബോള്‍ അസോസിയേഷനും നിര്‍ത്തിവെച്ചതില്‍ പഴമക്കാര്‍ ഖേദിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലെ കുട്ടികളെ കാണാനും ഗൃഹാതുരതയുയര്ത്താനുമായി ബംഗ്ഌരുവില് നിന്നും പൂനെയില്‍ നിന്നുമെത്തിയ ബന്ധുക്കളായ എ സോമസുന്ദറും വി എം വേണുഗോപാല്‍ പിള്ളയും ഒക്കെ കൂടിച്ചേര്‍ന്ന കൂട്ടായ്മയില്‍ എക്്സിബിഷനെക്കുറിച്ചും നാഗ്ജിയിലെ പഴയ പടക്കുതിരകളുടെ പോരാട്ടങ്ങളെക്കുറിച്ചും എത്രയോ ആവേശത്തോടെ സംസാരിച്ചപ്പോള്‍ പുതു തലമുറ അക്ഷരാര്‍ഥത്തില്‍ അന്ധാളിച്ചു.
കോഴിക്കോട് നഗരസഭയും കെഡിഎഫ് യെയും ഇടക്കാലത്ത് എക്സിബിഷനും നാഗ്്ജിയും നടത്തി. നാഗ്്ജി ടൂര്‍ണമെന്റാകട്ടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ കോഴിക്കോടന്‍ ഫുട്ബോള്‍ കാണികള്‍ കയ്യൊഴിയുകയായിരുന്നു. നമൈതാനത്ത് കളിക്കിടയില്‍ ഉയര്‍ന്നു വരുന്ന ഉച്ചഭാഷിണിയിലൂടെയുള്ള അനൗണ്‍സ്മെന്റുപോലും ജനങ്ങള്‍ വിമര്‍ശിച്ചു. നാഗ്്ജിയില്ലെങ്കിലും നാടിന്റെ നാലു മൂലകളിലും ഫുട്ബോള്‍ ആരവമുയര്‍ത്തി ‘സെവന്‍സ്’ അരങ്ങു തകര്‍ക്കുന്നു. എക്സിബിഷന് മാസംതോറും സരോവരത്തും, കടപ്പുറത്തും, കോമണ്‍ വെല്‍ത്ത് ഗ്രൗണ്ടിലുമായി അരങ്ങേറിക്കൊണ്ടിരിക്കുമുണ്ട്. സ്വകാര്യ വ്യക്തികള്‍ നഗരത്തിലെ പാവങ്ങളുടെ പണം വാരിക്കൂട്ടി അന്യ സംസ്ഥാനത്തേക്ക് പോകുന്നുമുണ്ട്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT