Apps & Gadgets

വാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ ഫീച്ചര്‍

വാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ ഫീച്ചര്‍
X

വാഹനാപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന പുതിയ സംവിധാനം ആപ്പിള്‍ ഐഫോണ്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഐഒഎസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിള്‍ വാച്ചിലും ഈ ഫീച്ചര്‍ ലഭ്യമാവുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ ഉപകരണങ്ങളില്‍ നിര്‍മിച്ച സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് 'ക്രാഷ് ഡിറ്റക്ഷന്‍' സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. സെന്‍സര്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു 'ആക്‌സിലറോമീറ്റര്‍' ആണ്. അത് ഗുരുത്വാകര്‍ഷണത്തിന്റെ വര്‍ധനവ് അല്ലെങ്കില്‍ 'ജിഫോഴ്‌സ്' വഴി സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങള്‍ കണ്ടെത്തുന്നു.

ഐഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കളില്‍നിന്ന് ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പരീക്ഷിച്ചുതുടങ്ങിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് പറയുന്നത്. ഈ പരീക്ഷണങ്ങളിലൂടെ ഒരുകോടിക്ക് അടുത്ത് വാഹന ആഘാതങ്ങള്‍ കണ്ടെത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതില്‍ 50,000ലധികം അപകടങ്ങളില്‍ സ്വയമേ 911ലേക്ക് ഫോണ്‍ കോള്‍ ചെയ്തു. 911 കോളുകളില്‍ നിന്നുള്ള ഡാറ്റ ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷന്‍ അല്‍ഗോരിതത്തിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിക്കുന്നു. ഒരു ഐഫോണില്‍ ക്രാഷ് ഡിറ്റക്ഷന്‍ ലഭിക്കുന്നത് ധാരാളം ആളുകളുടെ ജീവന്‍ രക്ഷിക്കും, കാരണം കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ പോക്കറ്റിലോ കാറിലോ ഫോണ്‍ ഉള്ളിടത്തോളം കാലം അപകടത്തില്‍ അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കും.

2018ല്‍ തന്നെ ആപ്പിള്‍ വാച്ചിനായി സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു വീഴ്ച കണ്ടെത്തല്‍ സവിശേഷത പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം, ഉപയോക്താക്കള്‍ക്ക് ശരീരിക അസ്വസ്ഥതയുണ്ടോയെന്ന് വിശകലനം ചെയ്യുന്ന ഒരു ടൂളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. 2019ല്‍ പിക്‌സല്‍ ഉപകരണത്തില്‍ കാര്‍ ക്രാഷ് ഫീച്ചര്‍ ചേര്‍ത്ത ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി കമ്പനികള്‍ സമാനമായ സാങ്കേതികവിദ്യകള്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ വാഗ്ദാനം ചെയ്യുന്ന നിരവധി തേഡ് പാര്‍ട്ടി ആപ്പുകള്‍ ആപ്പിള്‍ സ്റ്റോറില്‍ ഇതിനകം ലഭ്യമാണ്. അതേസമയം, തിരഞ്ഞെടുത്ത കാര്‍ കമ്പനികളായ ജിഎം, സുബാരു, ഫിയറ്റ് എന്നിവ വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it