Sub Lead

യുവതി നവജാത ശിശുവിനെ തട്ടിയെടുത്തത് ആണ്‍ സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; ലക്ഷ്യം വിവാഹം മുടക്കല്‍

താനുമായി ബന്ധമുണ്ടായിരുന്ന ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ, തന്റെ കുഞ്ഞാണെന്ന് കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് നീതു കുട്ടിയെ തട്ടിയെടുത്തത്.

യുവതി നവജാത ശിശുവിനെ തട്ടിയെടുത്തത് ആണ്‍ സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; ലക്ഷ്യം വിവാഹം മുടക്കല്‍
X

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതി ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലിസ് പറയുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

താനുമായി ബന്ധമുണ്ടായിരുന്ന ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ, തന്റെ കുഞ്ഞാണെന്ന് കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് നീതു കുട്ടിയെ തട്ടിയെടുത്തത്.മുന്‍പ് ഇവര്‍ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. ഈ വിവരങ്ങള്‍ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലിസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉള്‍പ്പെടെ പോലിസ് കടക്കും.

ജില്ലാ പോലിസ് മേധാവി ഡി ശില്‍പ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യല്‍ നടത്തുക. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.

നീതുവും ഇബ്രാഹിമും ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്.

എന്തിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന ചോദ്യത്തിനാണ് ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനെന്ന ഉത്തരം പോലിസില്‍ നിന്ന് ലഭിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ജില്ലാ പോലീസ് മേധാവി ഇന്ന് മാധ്യമങ്ങളെ കാണും. വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും ഇവര്‍ പരസ്പരബന്ധമില്ലാതെ മറുപടി നല്‍കുന്നതും പോലിസിനെ കുഴക്കുന്നുണ്ട്.

Next Story

RELATED STORIES

Share it