Sub Lead

സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ്

സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ്
X

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിന് കത്ത് നല്‍കി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ലത്തീന്‍ അതിരൂപത പ്രതികരിച്ചു. വിഴിഞ്ഞം സമരം 54ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ നീക്കവുമായി സീപോര്‍ട്ട് അധികൃതര്‍ എത്തിയത്.

വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോള്‍ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സര്‍ക്കാരും പോലിസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീന്‍ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാരിന്റെ തുറമുഖ നിര്‍മാണ കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ ആവശ്യം. വെള്ളിയാഴ്ച ഈ നിര്‍ദ്ദേശം അടങ്ങുന്ന കത്ത് തുറമുഖ വകുപ്പിന് കൈമാറി.

ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൊണ്ടാണ് തുറമുഖ കവാടത്തിലെ സമരം, അതിനാല്‍ നഷ്ടം ഈടാക്കാനുള്ള നോട്ടിസ് ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കണമെന്നാണ് വിസില്‍ കത്തില്‍ ആവശ്യപ്പെടുന്നത്. സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസില്‍ നിലപാട്.

എന്നാല്‍ ഇക്കാര്യത്തില്‍ തത്കാലം കടുത്ത നടപടികള്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. വിസില്‍ നിര്‍ദ്ദേശം തത്കാലത്തേക്ക് പരിഗണിക്കില്ല. ചര്‍ച്ചകളിലൂടെ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശപര്യടനത്തിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം വിദഗ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറന്‍സുകള്‍ പ്രസിദ്ധീകരിക്കും. ഇതില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ വിപുലമായി ഉള്‍പ്പെടുത്തി രമ്യതയിലേക്ക് എത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it