- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി സന്തോഷ് കുമാർ എം പി
വളരെ ഗുരുതരമായ പ്രശ്നമാണ് ഈ നിയമം കാരണം ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സർക്കാർ ഈ നിയമം പിൻവലിക്കുമെന്ന് തോന്നുന്നില്ല. എന്താണ് ഭീകരവാദം എന്നുള്ള നിർവചനമെങ്കിലും സുതാര്യമായി ഈ നിയമത്തിൽ നൽകാൻ കഴിയുമോ?.

ന്യൂഡൽഹി: യുഎപിഎ നിയമത്തിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. യുഎപിഎ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ശിക്ഷാ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പിൻവലിക്കാൻ തയാറാകുമോ എന്ന ചോദ്യം കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി പി സന്തോഷ്കുമാർ ഉന്നയിച്ചത്.
കേന്ദ്ര സർക്കാരിൽ നിന്ന് തന്നെ ലഭിച്ച രേഖാമൂല മറുപടി പ്രകാരം യുഎപിഎ എന്ന ഭീകരനിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. യുഎപിഎ കേസുകളിലെ അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരുടേയും വയസ് 18 നും 33നും ഇടയിലാണ്. രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ യുഎപിഎ പിൻവലിക്കാനാകുമോയെന്ന് പി സന്തോഷ് കുമാർ സർക്കാരിനോട് ചോദിച്ചു.
നിയമം പിൻവലിക്കാനാവില്ലെന്ന് ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ഭീകരവാദം തടയുന്നതിൽ യുഎപിഎ നിയമത്തിന് വലിയ പങ്കുണ്ടെന്ന് നിത്യാനന്ദ റായ് കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സർക്കാർ ഭീകരവാദികളോട് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു.
തുടർന്ന് രണ്ടാമത്തെ ചോദ്യത്തിലും പി സന്തോഷ്കുമാർ കേന്ദ്രസർക്കാരിനെതിരേ തുറന്നടിച്ചു. എന്റെ കൈയ്യിലുള്ളത് നിങ്ങളുടെ മന്ത്രാലയം തയാറാക്കിയ കണക്കുകളാണ്. അത് പരിശോധിക്കാൻ നിങ്ങൾ തയാറാവണം. വളരെ ഗുരുതരമായ പ്രശ്നമാണ് ഈ നിയമം കാരണം ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സർക്കാർ ഈ നിയമം പിൻവലിക്കുമെന്ന് തോന്നുന്നില്ല. എന്താണ് ഭീകരവാദം എന്നുള്ള നിർവചനമെങ്കിലും സുതാര്യമായി ഈ നിയമത്തിൽ നൽകാൻ കഴിയുമോ?. നിലവിലെ നിയമപ്രകാരം എന്ത് പ്രവർത്തനവും ഭീകരവാദമായി കണക്കാക്കാനാകുന്ന സ്ഥിതിവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർജെഡി എം പി ജയന്ത് ചൗധരിയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ശിക്ഷാ നിരക്കിനെക്കുറിച്ച് കേന്ദ്രം നൽകിയ രേഖകൾ ഉദ്ധരിച്ചു ചർച്ചയിൽ പങ്കെടുത്തു. 2018-20 കാലയളവിൽ ഉത്തർപ്രദേശിൽ യുഎപിഎ പ്രകാരം 1,338 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടത് 83 പേർ മാത്രമാണ്, അതായത് 6 ശതമാനമാണ് ശിക്ഷാ നിരക്ക്. കുറഞ്ഞ ശിക്ഷാ നിരക്ക് നിയമത്തിന്റെ പ്രയോഗം തെറ്റാണെന്ന് കാണിക്കുന്നു. യുപി പോലിസിനെ നിയമത്തെക്കുറിച്ച് നിങ്ങൾ എങ്ങനെ ബോധവൽക്കരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















