Sub Lead

അട്ടിമറി പേടി; ഇവിഎം സ്‌ട്രോംഗ്‌റൂം ബൈനോക്കുലറിലൂടെ നിരീക്ഷിച്ച് സ്ഥാനാര്‍ഥി

സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം.

അട്ടിമറി പേടി; ഇവിഎം സ്‌ട്രോംഗ്‌റൂം ബൈനോക്കുലറിലൂടെ നിരീക്ഷിച്ച് സ്ഥാനാര്‍ഥി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം ബൈനോക്കുലറിലൂടെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥാനാര്‍ഥി. സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ ഹസ്തനിപുര്‍ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയായ യോഗേഷ് വെര്‍മയാണ് ഈ സ്ഥാനാര്‍ഥി. ഇദ്ദേഹവും അണികളും കൂടെ 8 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്‌ട്രോങ് റൂം നിരീക്ഷിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന ഭയത്തെതുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

'പശ്ചിമ ബംഗാളില്‍ സംഭവിച്ച് നാം മറക്കരുത്. എക്‌സിറ്റ്‌പോളുകള്‍ പറഞ്ഞത് ബിജെപി ജയിക്കുമെന്നായിരുന്നു. പക്ഷെ ദീദി മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. എക്‌സിറ്റ്‌പോളുകള്‍ എപ്പോഴും ശരിയാവണമെന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഹസ്തനിപുര്‍ എംഎല്‍എയും ഒരേ പാര്‍ട്ടിക്കാരായിരുന്നു എന്നത് ചരിത്രമാണ് യോഗേഷ് പറഞ്ഞു.



Next Story

RELATED STORIES

Share it