Sub Lead

താനൂര്‍ കസ്റ്റഡി മരണം: രക്തക്കറ കണ്ടെത്തി; പോലിസ് ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു

താനൂര്‍ കസ്റ്റഡി മരണം: രക്തക്കറ കണ്ടെത്തി; പോലിസ് ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു
X
താനൂര്‍: ലഹരിവില്‍പ്പനക്കാരനെന്ന് ആരോപിച്ച് പോലിസ് കസറ്റഡിയിലെടുത്ത താനൂര്‍ സ്വദേശി താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രക്തക്കറ കണ്ടെത്തിയ പോലിസ് ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തത്. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയിരുന്നത്. ഇതിനു പുറമെ, ചെറിയ ചെറിയ പ്ലാസ്റ്റിക കവറുകളും ഇവിടെ നിന്ന് കണ്ടെത്തിയതായി വിവരമുണ്ട്. ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് വന്നതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. ലാത്തിപോലുള്ള ദണ്ഡ്‌കൊണ്ട് മര്‍ദ്ദനമേറ്റതായും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. ആമാശയത്തില്‍ നിന്ന് രണ്ട് പാക്കറ്റുകള്‍ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആന്തരിക അവയവങ്ങളുടേതടക്കം രാസപരിശോധനാഫലം വരാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചില നിരീക്ഷണങ്ങളിലും ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

മരണപ്പെട്ട താമിര്‍ ഹൃദ്രോഗിയായിരുന്നു. മര്‍ദ്ദനം മൂലം രോഗം മൂര്‍ച്ഛിച്ചു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായി. ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും ഇതില്‍ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതാണെന്നും രണ്ട് മുറിവുകള്‍ ആന്റി മോര്‍ട്ടത്തിന്റേതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന് ഇന്‍ക്വസ്റ്റ് പകര്‍പ്പ് പോലും പോലിസുകാര്‍ നല്‍കിയില്ലെന്നതും ദുരൂഹമണ്. ആമാശയത്തില്‍ നിന്ന് ലഭിച്ച രാസപദാര്‍ഥങ്ങള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇ്ക്കഴിഞ്ഞ ജൂലൈ 31ന് രാത്രി 11:25നും ആഗസ്ത് ഒന്നിന് പുലര്‍ച്ചെ 5.25നും ഇടയിലാവാം മരണപ്പെട്ടതെന്നാണ് റിപോര്‍ട്ടിലുള്ളത്. താമിറിന്റെ പുറംഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. കാലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ച പോലത്തെ പാടുണ്ട്. കാല്‍മുട്ടിനും കൈവിരലുകള്‍ക്ക് പരിക്കുണ്ട്. കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. പോലിസ് അതിക്രൂരമായി മര്‍ദിച്ചെന്നാണ് അനുമാനിക്കുന്നത്. ചിത്രങ്ങള്‍ സഹിതം മുറിവുകള്‍ വിശദീകരിച്ചുള്ള 13 പേജ് റിപോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി കെ സി ബാബുവിന് കൈമാറിയിരിക്കുന്നത്. മുറിവുകളില്‍ പലതും ആഴമേറിയതാണ്. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് മര്‍ദിച്ചു എന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയുടെ മരണസമയം പോലിസും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു എന്ന് പറയുന്ന സമയവും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം സംഘം മൃതദേഹം കാണുമ്പോള്‍ വസ്ത്രമില്ലായിരുന്നു. പോലിസ് ഫയലില്‍ പറയുന്ന വസ്ത്രങ്ങള്‍ അവര്‍ കാണിച്ച് കൊടുത്തിരുന്നില്ല. ഇതെല്ലാം കസ്റ്റഡി കൊലപാതകമാണെന്ന സംശയം ഉയര്‍ത്തുന്നതാണ്. സംഭവത്തില്‍ അന്വേഷണവിധേയമായി എട്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. ചേളാരിയിലെ വാടക കെട്ടിടത്തില്‍ മറ്റൊരാളെ തിരഞ്ഞെത്തിയ പോലിസ് സംഘം ജിഫ്രിയടക്കമുള്ളവരെ എന്തിനാണ് താനൂരിലെത്തിച്ചത് എന്നതും ദുരൂഹതയുയര്‍ത്തുന്നുണ്ട്.

Next Story

RELATED STORIES

Share it