Sub Lead

18 വയസ്സില്‍ താഴെയുള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കണമെന്ന ഹരജി; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു

18 വയസ്സില്‍ താഴെയുള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കണമെന്ന ഹരജി; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു
X

ന്യൂഡല്‍ഹി: 18 വയസ്സില്‍ താഴെയുള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. 16 മുതല്‍ 18 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആണ് ഹര്‍ജി നല്‍കിയത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കോടതി നോട്ടിസ് അയക്കുകയും ചെയ്തു. 18 വയസ്സില്‍ താഴെയുള്ളവര്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പീഡനക്കുറ്റം ചുമത്തി കേസെടുക്കുന്നത് ഒഴിവാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

ഇത് ഭരണഘടനാപരമായി സാധൂകരിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ പ്രായത്തിലുള്ളവര്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസ്സിലാക്കാനും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കാനും കഴിയും. സ്വാതന്ത്ര്യത്തോടെ സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റകൃത്യമല്ല.

Next Story

RELATED STORIES

Share it