കിരണ്‍ ബേദിക്ക് തിരിച്ചടി; പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു കോടതി വിധിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണ് നല്കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് വാങ്ങാന്‍ കേന്ദ്രം ലെഫ്. ഗവര്‍ണര്‍ക്ക് നല്കിയ 2017ലെ അനുമതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ചെന്നൈ: പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കു തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു കോടതി വിധിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണ് നല്കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് വാങ്ങാന്‍ കേന്ദ്രം ലെഫ്. ഗവര്‍ണര്‍ക്ക് നല്കിയ 2017ലെ അനുമതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ സാമ്പത്തികവും ഭരണപരവും സര്‍വീസ് സംബന്ധവുമായ വിഷയങ്ങളില്‍ സ്വതന്ത്രമായി ഇടപെടാന്‍ ബേദിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, കൗണ്‍സില്‍ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയും ഉപദേശങ്ങള്‍ തേടിയുമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും നിര്‍ദേശിച്ചു. സര്‍ക്കാരില്‍നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ നിര്‍ബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്. കൗണ്‍സില്‍ മന്ത്രിമാര്‍ ഉണ്ടായിരിക്കെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരേയായിരുന്നു ലക്ഷ്മിനാരായണ് കോടതിയെ സമീപിച്ചത്. 2016ല്‍ പുതുച്ചേരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറായെത്തിയ കിരണ്‍ ബേദിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.
മന്ത്രിസഭാ തീരുമാനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകള്‍ തടഞ്ഞുവച്ച് ലഫ്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമി രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ജനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ നിലനില്‍ക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ ദൈനംദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിയുന്നതായിരുന്നു ഉത്തരവ്.
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT