Sub Lead

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതെ സമയം ടീസ്ത സെതല്‍വാദിനെതിരേ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ടീസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമൊത്ത് കേസുകള്‍ അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് 22 ന് സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു.ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസയച്ചത്. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെതിനെത്തുടര്‍ന്നാണ് ടീസ്ത സുപ്രിംകോടതിയെ സമീപിച്ചത്.

ജൂണ്‍ 22നാണ് ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കിയെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാരോപിച്ച് ടീസ്തയെയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഗുജറാത്ത് കലാപക്കേസില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇത് സുപ്രികോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Next Story

RELATED STORIES

Share it