Sub Lead

റിയാസ് മൗലവി വധം: സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയെന്ന് മുഖ്യമന്ത്രി

റിയാസ് മൗലവി വധം: സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയെന്ന് മുഖ്യമന്ത്രി
X

കോഴിക്കോട്: കാസര്‍കോട് ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയന്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്‌നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പോലിസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. അന്വേഷണത്തിലും നടത്തിപ്പിലും സുതാര്യതയുണ്ടായിരുന്നു. ഒരു ഘട്ടത്തിലും പരാതി ഉയര്‍ന്നില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ഥത പുലര്‍ത്തിയത് കുടുംബവും എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ല. വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. ഒരുപാട് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ്. ആവശ്യമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുഎപിഎ ചുമത്തേണ്ട കാര്യമില്ല. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി വിചാരണ കോടതിക്കാണ് വിട്ടത്. യുഎപിഎയെ എതിര്‍ക്കുന്നവര്‍ തന്നെയാണോ ഇത് ചുമത്തണം എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്‍ഡ്യ മുന്നണി മഹാറാലി പ്രാധാന്യം അര്‍ഹിക്കുന്നതും ബിജെപിക്കുള്ള വലിയ മുന്നറിയിപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസ് ഇതില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണം. കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കളെ ബിജെപി വേട്ടയടുമ്പോള്‍ കോണ്‍ഗ്രസും ആ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ്. കെജ് രിവാളിനെതിരായ ഇഡി നീക്കങ്ങള്‍ക്ക് വഴിവച്ചത് കോണ്‍ഗ്രസാണ്. കെജ് രിവാളിനെതിരേ നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണമെന്നും പിണറായി പറഞ്ഞു.

Next Story

RELATED STORIES

Share it