Sub Lead

അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍

അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 30 മുതല്‍ റെയില്‍വേ പുനരാരംഭിക്കുന്നു. ഗുരുവായൂര്‍- തൃശൂര്‍ ട്രെയിന്‍ രാവിലെ 9.05 നു ഗുരുവായൂരില്‍ നിന്ന് ആരംഭിച്ച് 9.35 ന് തൃശൂരില്‍ എത്തിച്ചേരും. തൃശൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ തൃശൂരില്‍ നിന്ന് 11.25 നു പുറപ്പെട്ട് 11.55 ന് ഗുരുവായൂരില്‍ എത്തിച്ചേരും. കൊല്ലം- തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ രാവിലെ 6.50 നു കൊല്ലത്തുനിന്നു പുറപ്പെട്ട് 8.45 നു തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം- കൊല്ലം സര്‍വീസ് വൈകീട്ട് 5.55 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 7.50 ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം- കോട്ടയം മെമു എക്‌സ്പ്രസ് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.35 നു പുറപ്പെട്ട് 4.55ന് കോട്ടയത്ത് എത്തിച്ചേരും. കോട്ടയം- കൊല്ലം മെമു എക്‌സ്പ്രസ് കോട്ടയത്തു നിന്ന് 5.40 നു പുറപ്പെട്ട് 8.05 നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലം- പുനലൂര്‍ മെമു എക്‌സ്പ്രസ് രാവിലെ 6.15 നു കൊല്ലത്തു നിന്നു പുറപ്പെട്ട് 7.40 പുനലൂരില്‍ എത്തിച്ചേരും. പുനലൂര്‍- കൊല്ലം മെമു പൂനലൂരില്‍ നിന്ന് രാവിലെ 8.15 നു പുറപ്പെട്ട് കൊല്ലത്ത് 9.40 ന് എത്തിച്ചേരും.

ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ ഒരു ട്രെയിന്‍കൂടി അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നിലമ്പൂര്‍- ഷൊര്‍ണൂര്‍ എക്‌സ്പ്രസാണ് ഈ മാസം 30 മുതല്‍ സര്‍വീസ് നടത്തുക. കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിലൊന്നാണ് സ്‌പെഷ്യല്‍ എക്‌സ്പ്രസായി ആരംഭിക്കുന്നത്.

ഷൊര്‍ണൂരില്‍നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്പൂരിലെത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിലെത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് തുടങ്ങുന്നത്. ഇതോടെ പാതയില്‍ നാല് ട്രെയിനാവും.

നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, നിലമ്പൂര്‍- കോട്ടയം സ്‌പെഷ്യല്‍ എക്‌സ്പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് സര്‍വീസ് എന്നിവയാണ് മറ്റുള്ളവ. ഏഴ് ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയില്‍ പാസഞ്ചറുകളെല്ലാം നിര്‍ത്തലാക്കിയാണ് നാല് എക്‌സ്പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ ജൂണ്‍ ആദ്യവാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it