Sub Lead

മതപരിവര്‍ത്തനം തടയല്‍ നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; മുസ്‌ലിം എംഎല്‍എമാര്‍ 'യഥാര്‍ത്ഥ മതത്തിലേക്ക്' തിരിച്ചുവരണമെന്ന് ബിജെപി എംഎല്‍എ

മതപരിവര്‍ത്തനം തടയല്‍ നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; മുസ്‌ലിം എംഎല്‍എമാര്‍ യഥാര്‍ത്ഥ മതത്തിലേക്ക് തിരിച്ചുവരണമെന്ന് ബിജെപി എംഎല്‍എ
X

ജയ്പൂര്‍: മതപരിവര്‍ത്തനത്തിന് ജീവപര്യന്തം വരെ തടവുശിക്ഷ വിധിക്കാവുന്ന പുതിയ ബില്ല് രാജസ്ഥാന്‍ നിയമസഭ പാസാക്കി. പത്തു മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ വിധിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമം 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും നിര്‍ദേശിക്കുന്നു. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരായ റഫീഖ് ഖാനും അമീന്‍ കാഗ്‌സിയും 'യഥാര്‍ത്ഥ മതത്തിലേക്ക്'വരണമെന്ന് ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മ നിയമസഭയില്‍ ആവശ്യപ്പെട്ടു. ബില്ലിന്റെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുത്തില്ല. ബിജെപി എംഎല്‍എയുടെ പരാമര്‍ശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതായി റഫീഖ് ഖാന്‍ പറഞ്ഞു.

''എന്റെ യഥാര്‍ത്ഥ മതം ഞാന്‍ ജനിച്ച മതമാണ്. മറ്റുള്ളവരോട് മതം മാറാന്‍ ആവശ്യപ്പെടുന്നതിലൂടെ, മതം മാറ്റല്‍ വിരുദ്ധ നിയമം ലംഘിക്കുന്നത് ശര്‍മ്മയാണ്. ഇവിടെ മറ്റാരെയും പോകട്ടെ, ഒരു എംഎല്‍എയോട് മതം മാറാന്‍ ആവശ്യപ്പെടുന്നു! സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ളതാണ് ഘര്‍ വാപസി. മറ്റുള്ളവരോട് മതം മാറാന്‍ ആവശ്യപ്പെടുന്ന ശര്‍മ്മയെപ്പോലുള്ളവര്‍ ബില്ലില്‍ പരാമര്‍ശിച്ചിരിക്കുന്ന അതേ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണ്''- ഖാന്‍ പറഞ്ഞു. ഭാവിയില്‍ നിയമം എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ശര്‍മ്മയുടെ പ്രസ്താവന കാണിക്കുന്നു. ശര്‍മ്മയുടെ പ്രസ്താവന എന്റെ വികാരങ്ങളെ വ്രണപ്പെടുത്തി. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ താന്‍ ഈ വിഷയം ഉന്നയിക്കുമെന്നും ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it