Sub Lead

ക്വട്ടേഷന്‍ തുക നല്‍കിയില്ല; സ്ത്രീയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

കൊറോണ കാലമായതിനാല്‍ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കില്ലെന്നും ജയിലില്‍ പോകേണ്ടിവരില്ലെന്നും വക്കീലന്‍മാരില്‍നിന്നു നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ നാട്ടിലേക്ക് മടങ്ങി കഴക്കൂട്ടം മേനംകുളത്തെ വീട്ടില്‍ രഹസ്യമായി കഴിഞ്ഞത്.

ക്വട്ടേഷന്‍ തുക നല്‍കിയില്ല; സ്ത്രീയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍
X

തിരുവനന്തപുരം: ക്വട്ടേഷന്‍ തുക നല്‍കാത്തതിനു സ്ത്രീയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. അഴൂര്‍ വില്ലേജില്‍ പെരുമാതുറ കൊച്ചുതുരുത്ത് പുത്തന്‍ ബംഗ്ലാവില്‍ റിയാസ്(32), കരവാരം വില്ലേജില്‍ ചാത്തന്‍പ്പറ കുന്നുപലം ജിബി നിവാസില്‍ അച്ചു എന്ന് വിളിക്കുന്ന അരുണ്‍ കൃഷ്ണ(25), ആലംകോട് വില്ലേജില്‍ ഗുരുനാഗപ്പന്‍ കാവ് ക്ഷേത്രത്തിനു സമീപം സൈനബ കോട്ടേജില്‍ ഷാന്‍ താജുദ്ദീന്‍(28) എന്നിവരെയാണ് വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല ഹെലിപ്പാഡില്‍ കച്ചവടം നടത്തിയിരുന്ന കര്‍ണാടക സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ക്വട്ടേഷന്‍ തുക നല്‍കാത്തതിനാണ് കേസിലെ പ്രതിയായ വര്‍ക്കല ചിലക്കുര്‍ ദേശത്ത് കുളത്തില്‍ വീട്ടില്‍ ആമിനയെ ആക്രമിച്ചു കവര്‍ച്ച നടത്തിയതിനാണ് അറസ്റ്റ്. 2020 ഫെബ്രുവരി ആറിനു പുലര്‍ച്ചെ രണ്ടിനു വീടിന്റെ വാതില്‍ മഴുകൊണ്ട് തകര്‍ത്ത് അകത്തു കയറി കെട്ടിയിട്ടു അതിക്രൂരമായി മര്‍ദിച്ചശേഷം ആമിനയുടെ കഴുത്തില്‍ന്ന് നാല് പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും 30000 രൂപയും വാഹനങ്ങളുടെ ആര്‍സി ബുക്കുകളും കവര്‍ന്നെന്നാണ് കേസ്. സംഘത്തില്‍ അഞ്ചുപേരുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍.

അറസ്റ്റിലായ റിയാസിനെതിരേ വര്‍ക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം, കൊല്ലം ജില്ലയില്‍ എഴുകോണ്‍ എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കൊലപാതക ശ്രമ കേസുകളും, പണം പിടിച്ചുപറി കേസുകളും നിലവിലുണ്ട്. കര്‍ണാടക സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷം ഇയാള്‍ 2020 ജനുവരി ഒന്നിനു കൊല്ലം എഴുകോണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബാബു എന്നയാളെ ഒരു ലക്ഷം രൂപ ക്വട്ടേഷന്‍ തുക സ്വീകരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഷാന്‍ താജുദ്ദീനെതിരേ ചിറയിന്‍കീഴ്, മംഗലപുരം, ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, പിടിച്ചുപറി, കാര്‍ കത്തിക്കല്‍ തുടങ്ങി എട്ടോളം കേസുകളുണ്ട്. 2018 ഫെബ്രുവരിയില്‍ ദേശീയപാതയില്‍ ഇതര സംസ്ഥാന ലോറിക്കാരെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ പ്രതിയാണ് അരുണ്‍ കൃഷ്ണ. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ബാഗ്ലൂര്‍, സേലം എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷം കൊറോണ ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമാണ് കന്യാകുമാരി വഴി കേരളത്തിലെത്തിയത്. കൊറോണ കാലമായതിനാല്‍ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കില്ലെന്നും ജയിലില്‍ പോകേണ്ടിവരില്ലെന്നും വക്കീലന്‍മാരില്‍നിന്നു നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ നാട്ടിലേക്ക് മടങ്ങി കഴക്കൂട്ടം മേനംകുളത്തെ വീട്ടില്‍ രഹസ്യമായി കഴിഞ്ഞത്.

തിരുനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി അശോകനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി പി വി ബേബിയുടെ നിര്‍ദേശപ്രകാരം വര്‍ക്കല ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജി ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, പ്രോബേഷന്‍ എസ് ഐ വി പി പ്രവീണ്‍, എഎസ് ഐ ബിജു, ഷൈന്‍, നജീബ്, സിപിഒമാരായ നാഷ്, അജീസ്, അന്‍സര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it