Sub Lead

15 കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

15 കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
X

തിരുവനന്തപുരം: ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത വിരോധത്തിന് 15കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖറിനെ(15) കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നാലാഞ്ചിറയില്‍ താമസിക്കുന്ന പൂവച്ചല്‍ 'ഭൂമിക'യില്‍ പ്രിയരഞ്ജ(42)നെ പോലിസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തുതെന്നാണ് വിവരം. കേസന്വേഷിക്കുന്ന റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 30ന് വൈകീട്ട് 5.30ഓടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ആദ്യം അപകമരണമാണെന്നു കരുതിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്. അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് ആദിശേഖര്‍. ക്ഷേത്രത്തിന് മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. സംഭവശേഷം പ്രതി വാഹനം ഉപേക്ഷിച്ച് ഒളിവില്‍പോവുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യത്തിന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ നരഹത്യാകുറ്റം ചുമത്തി കേസെടുത്തത്.

Next Story

RELATED STORIES

Share it