അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗൗതം അദാനിക്കെതിരേ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണവേണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. 16 പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും നാളെ ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികളുമായി സഹകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതിയോടുള്ള പതിവ് 'നന്ദി പ്രമേയം' പ്രതിപക്ഷം അനുവദിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രമേയം പാസാക്കുന്നതാണ് മുന്‍ഗണനയെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു.
ഇന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന യോഗത്തിന് ശേഷം, അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാന്‍ സംയുക്ത പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇരുസഭകളിലും സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ഇരുസഭകളിലും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയും എസ്ബിഐയും നിക്ഷേപം നടത്തിയതിനാല്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഈയിടെ തകര്‍ന്നത് സാധാരണക്കാരുടെ പണം ഉള്‍ക്കൊള്ളുന്ന അഴിമതിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോണ്‍ഗ്രസ്, എംകെ സ്റ്റാലിന്റെ ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭരത് തുടങ്ങിയ പാര്‍ട്ടികള്‍ ഓഹരി വിപണിയെ തകര്‍ത്ത അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരോപണങ്ങളില്‍ തന്ത്രം മെനയാന്‍ പ്രതിപക്ഷ യോഗത്തില്‍ ഖാര്‍ഗെയുടെ ചേംബറില്‍ സന്നിഹിതരായിരുന്നു.
രാഷ്ട്ര സമിതി, നിതീഷ് കുമാറിന്റെ ജെഡി(യു), സമാജ് വാദി പാര്‍ട്ടി, സിപിഐ(എം), സിപിഐ, കേരള കോണ്‍ഗ്രസ് (ജോസ് മാണി), ജെഎംഎം, ആര്‍എല്‍ഡി, ആര്‍എസ്പി, എഎപി, ഐയുഎംഎല്‍, ആര്‍ജെഡി, ശിവസേന എന്നിവരും പങ്കെടുത്തു. അദാനി വിഷയം ഉന്നയിച്ചതിന് കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ വിപ്പുമായ മാണിക്കം ടാഗോര്‍ സഭ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്കി. മറ്റ് പതിവ് കാര്യങ്ങള്‍ മാറ്റിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ സഭ മുന്നോട്ടുവരണം, ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണം. പൊതുപണം രാജ്യത്തിന് നഷ്ടമായതിന്റെ യഥാര്‍ഥ നഷ്ടം വെളിപ്പെടുത്താനും സഭ പ്രധാനമന്ത്രിയോട് നിര്‍ദ്ദേശിക്കണം- നോട്ടീസില്‍ പറഞ്ഞു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT