Sub Lead

150 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; വൈറസ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍

ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

150 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; വൈറസ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍
X

പട്‌ന: കൊവിഡ് പടര്‍ന്നുപിടിച്ച ബിഹാറില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ച. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി ഗംഗാനദിയില്‍ തള്ളിയതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ കൊവിഡ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്. ഈ കൊവിഡ് മൃതദേഹങ്ങള്‍ വേലിയേറ്റത്തിന് ഗംഗയില്‍ ഒഴുകുകയും ബാക്കിയുള്ളവ തെരുവ് പട്ടികള്‍ കടിച്ച് പറിക്കുകയും ചെയ്യുന്നതിനാല്‍ കൊവിഡ് പകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളിലും നദീ തീരത്തും തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.

അതേസമയം, മൃതദേഹങ്ങള്‍ കണ്ടെടുത്തതില്‍ ബിഹാറും ഉത്തര്‍പ്രദേശും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. മൃതദേഹങ്ങള്‍ അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്ന് ബിഹാറിലെ ബുക്‌സാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

Next Story

RELATED STORIES

Share it