Sub Lead

ജനങ്ങളുടെ ക്ഷമപരീക്ഷിച്ച് എണ്ണകമ്പനികള്‍; പെട്രോളിനും ഡീസലിനും വീണ്ടും വില കൂടും

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

ജനങ്ങളുടെ ക്ഷമപരീക്ഷിച്ച് എണ്ണകമ്പനികള്‍; പെട്രോളിനും ഡീസലിനും വീണ്ടും വില കൂടും
X

ന്യൂഡല്‍ഹി: ഇന്ധന വില ഞായറാഴ്ചയും ഉയരും.137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇത് തുടര്‍ച്ചയായ ആറ് ദിവസത്തില്‍ അഞ്ചാം തവണയാണ് വില വര്‍ധിക്കുന്നത്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

നാളെ ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയാണ് ഉയര്‍ത്തുകയെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഉയരും. ഇന്നലെ അര്‍ധരാത്രി ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില.

Next Story

RELATED STORIES

Share it