- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കോലീബി സഖ്യം യാഥാര്‍ത്ഥ്യം, ബിജെപി വോട്ടുകച്ചവടം നടത്തി'; കോണ്‍ഗ്രസിനേയും ലീഗിനേയും വെട്ടിലാക്കി ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് നേട്ടവും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പി പി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു.

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ലീഗിനേയും വെട്ടിലാക്കി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. കോലീബി സഖ്യം യാഥാര്‍ത്ഥ്യമായിരുന്നുവെന്നും സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് നേട്ടവും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പി പി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു.
കെ ജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി. ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കോലീബി സഖ്യം. 1991ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും അവിശുദ്ധകൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു.
കെ ജി മാരാരുടെ ജീവചരിത്രത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബേപ്പൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്താനും കെ ജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കാമെന്നായിരുന്നു ധാരണ. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയും വടകരയില്‍ അഡ്വ. രത്ന സിങ്ങുമാണ് മത്സരിച്ചത്. മഞ്ചേശ്വരത്തിന് പുറമെ തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യുഡിഎഫ് വാഗ്ദാനം നല്കി. എന്നാല്‍, ഇതു സംബന്ധിച്ചുണ്ടാക്കി യ രഹസ്യ ധാരണ ചോരുകയും ചില മുസ്ലിം സംഘടനകളും ഇടതു പക്ഷവും ഈ നീക്കത്തിനെതിരേ ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും വ്യാപക പ്രചാരണം നടത്തിയതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
RELATED STORIES
അരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു...
7 Aug 2025 3:35 AM GMTവോട്ടർ പട്ടികയിൽ പേര് ചേർക്കൽ സമയപരിധി ഇന്ന് അവസാനിക്കും, തിയതി...
7 Aug 2025 3:14 AM GMTബന്ധുക്കളെ വിഷം കൊടുത്തു കൊല്ലാന്‍ സെബാസ്റ്റിയന് ശ്രമിച്ചിരുന്നെന്ന്...
7 Aug 2025 3:14 AM GMT''വിഷം തന്നു കൊല്ലുമെന്നാ വാപ്പി പറയുന്നത്....'' പിതാവിന്റെയും...
7 Aug 2025 3:01 AM GMT65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും
7 Aug 2025 2:43 AM GMTഅടൂരിനെതിരെ വനിതാ സംഘടനകൾ വനിതാ കമഷനിൽ പരാതി നൽകി
7 Aug 2025 2:43 AM GMT