Sub Lead

ഇതുപോലൊരു അന്താരാഷ്ട്ര നാണക്കേട് വേറെ ഉണ്ടാവുമായിരുന്നില്ല; ട്രംപിന്റെ സന്ദര്‍ശനവേളയിലെ കലാപത്തെ കുറിച്ച് ഡല്‍ഹി പോലിസ്

ഇതുപോലൊരു അന്താരാഷ്ട്ര നാണക്കേട് വേറെ ഉണ്ടാവുമായിരുന്നില്ല;  ട്രംപിന്റെ സന്ദര്‍ശനവേളയിലെ കലാപത്തെ കുറിച്ച് ഡല്‍ഹി പോലിസ്
X
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ദേശീയ തലസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിനേക്കാള്‍ വലിയ അന്താരാഷ്ട്ര നാണക്കേട് ഇന്ത്യന്‍ സര്‍ക്കാരിനു വേറെ ഉണ്ടാവുമായിരുന്നില്ലെന്ന് പോലിസിന്റെ കുറ്റപത്രത്തില്‍ പരാമര്‍ശം. വടക്കുകിഴക്കല്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി സമരം നടത്തുന്നവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണം കലാപത്തിലെത്തിയ സംഭവത്തില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പോലിസിന്റെ പരാമര്‍ശം. യുഎപിഎ, കലാപം, രാജ്യദ്രോഹം, നിയമവിരുദ്ധമായ ഒത്തുചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, മതാടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

എല്ലാ ഗൂഢാലോചനക്കാരുടെയും അന്തിമ ലക്ഷ്യം സാമുദായിക അക്രമമുണ്ടാക്കി നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിഴുതെറിയുകയെന്നതാണ്. ഗൂഢാലോചനക്കാര്‍ പൂര്‍ണമായും വിജയിച്ചിരുന്നെങ്കില്‍, സര്‍ക്കാരിന്റെ അടിത്തറ ഇളകിപ്പോവുമായിരുന്നു. ഇന്ത്യന്‍ ജനതയെ അനിശ്ചിതത്വത്തിനും അധാര്‍മികതയ്ക്കും അരാജകത്വത്തിനും വിധേയമാക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഭരണകൂടത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ് ലിം വിരുദ്ധ കലാപം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഹിന്ദുത്വര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെയുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൗരത്വ നിയമത്തിനെതിരേ സമരം നടത്തിയ വിദ്യാര്‍ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയുമാണ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത്.

Delhi Police's additional chargesheet about delhi pogrom


Next Story

RELATED STORIES

Share it