Sub Lead

യുപിയില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം ബാലന് ക്രൂരമര്‍ദനം(വീഡിയോ)

യുപിയില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം ബാലന് ക്രൂരമര്‍ദനം(വീഡിയോ)
X


ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം ബാലനെ പേരു ചോദിച്ച് ക്രൂരമായി മര്‍ദിക്കുച്ചു. ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ ഭഗല്‍പൂര്‍ സ്വദേശി ശ്രിങ്കി നന്ദന്‍ യാദവിനെയാണ് ഗാസിയാബാദ് പോലിസ് അറസ്റ്റ് ചെയ്തത്. അക്രമി കുട്ടിയുടെയും പിതാവിന്റെയും പേര് ചോദിച്ച ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്.

പ്രതി ആദ്യം കുട്ടിയുടെ പേര് ചോദിച്ചു. അപ്പോള്‍ പ്രത്യാഘാതങ്ങളൊന്നും മനസ്സിലാക്കാതെ ആസിഫ് എന്ന് മറുപടി പറഞ്ഞു. പിതാവിന്റെ പേര് ചോദിച്ചപ്പോള്‍ ഹബീബ് എന്ന് മറുപടി നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ കയറിയത് എന്തിനാണെന്നായിരുന്നു അടുത്ത ചോദ്യം. വെള്ളം കുടിക്കാന്‍ പോയതാണെന്നു മറുപടി പറഞ്ഞതോടെ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുകയും കൈ വളച്ചൊടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. വിഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അശ്വിനി കുമാര്‍ യാദവിന്റെ മകന്‍ ശ്രിങ്കി നന്ദന്‍ യാദവിനെയാണ് കസ്റ്റഡിയിലെടുത്തതെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു.

Muslim Child Mercilessly Beaten for Drinking Water Inside A Temple in Uttar Pradesh

Next Story

RELATED STORIES

Share it