Sub Lead

ജയ്ശ്രീറാം വിളിക്കാത്തതിന് ഹിന്ദുത്വര്‍ തീക്കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു

യുപിയിലെ ചന്ദൗലിയില്‍ ആക്രമണത്തിനിരയായ ഖാലിദ് എന്ന 15കാരന്‍ 60 ശതമാനം പൊള്ളലോടെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ ചികില്‍സയിരിക്കേയാണ് മരിച്ചത്.

ജയ്ശ്രീറാം വിളിക്കാത്തതിന് ഹിന്ദുത്വര്‍ തീക്കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു
X

ലഖ്‌നൗ: ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് ഹിന്ദുത്വര്‍ മണ്ണണ്ണയൊഴിച്ച് തീക്കൊളുത്തിയ മുസ്‌ലിം ബാലന്‍ ആശുപത്രിയില്‍ മരിച്ചു. യുപിയിലെ ചന്ദൗലിയില്‍ ആക്രമണത്തിനിരയായ ഖാലിദ് എന്ന 15കാരന്‍ 60 ശതമാനം പൊള്ളലോടെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ ചികില്‍സയിരിക്കേയാണ് മരിച്ചത്.

മഹാരാജ്പൂര്‍ ഗ്രാമത്തിലേക്കു പോയ തന്നെ നാലു പേര്‍ ചേര്‍ന്നു പാടത്തേക്ക് കൊണ്ടു പോയി ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയും ചെയ്തതായി ഖാലിദ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. കുട്ടിയുടെ മൊഴി ആശുപത്രി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. 'ഞാന്‍ ദുദാരി പാലത്തിലൂടെ നടന്നു പോകുമ്പോള്‍ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് എന്റെ കൈകള്‍ കൂട്ടിക്കെട്ടി. ഒരാള്‍ തന്നെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ചു. അതിന് ശേഷം അവര്‍ തീയിടുകയായിരുന്നു.' 15കാരന്‍ പറഞ്ഞു.

അതേ സമയം, ഖാലിദിന്റെയും കുടുംബത്തിന്റെയും ആരോപണം നിഷേധിക്കുകയാണ് ചന്ദൗലി പോലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍. ഖാലിദ് സ്വയം തീക്കൊളുത്തിയതാണെന്ന് സാക്ഷിമൊഴിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഖാലിദ് പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതായും പോലിസ് അവകാശപ്പെടുന്നു.

എന്നാല്‍, സുനില്‍ എന്നയാളാണ് തന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച തീക്കൊളുത്തിയതെന്ന് ഖാലിദ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ നിന്ന് ഓടി വെള്ളത്തില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ഖാലിദ് പറഞ്ഞു.

ഖാലിദിന് ശത്രുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞപ്പോള്‍ മതത്തിന് നിരക്കാത്ത വാക്കുകള്‍ താന്‍ പറയില്ലെന്ന് ഖാലിദ് മറുപടി നല്‍കിയതായി മാതാവ് പറഞ്ഞു. തുടര്‍ന്ന് അവര്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it