Sub Lead

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്
X

കോട്ടയം: പയ്യപ്പാടി മലകുന്നം വര്‍ഗീസ് ഫിലിപ്പിനെ (34) കൊന്നു കഷ്ണങ്ങളാക്കിയെന്ന കേസിലെ പ്രതികളായ ദമ്പതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടില്‍ എ ആര്‍ വിനോദ് കുമാര്‍ (കമ്മല്‍ വിനോദ് 46), ഭാര്യ എന്‍ എസ് കുഞ്ഞുമോള്‍ (44) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജെ നാസര്‍ ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒന്നാംപ്രതി രണ്ടു വര്‍ഷവും, രണ്ടാംപ്രതി കുഞ്ഞുമോള്‍ ആറുമാസവും ശിക്ഷ അധികം അനുഭവിക്കണം.

2017 ആഗസ്റ്റ് 23നായിരുന്നു കൊലപാതകം. നാല് ദിവസം കഴിഞ്ഞ് മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തുനിന്ന് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കുകളിലായി കണ്ടെത്തുകയായിരുന്നു. കുഞ്ഞുമോളുമായി വര്‍ഗീസിന് ബന്ധമുണ്ടായിരുന്നു. ഇത് പ്രശ്‌നമായതോടെ വര്‍ഗീസിനെ കുഞ്ഞുമോള്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നിലൂടെയെത്തി വിനോദ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണു കേസ്. ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു. ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയപ്പോള്‍ പോലിസിനു ലഭിച്ച ഷര്‍ട്ടിലെ ബട്ടന്‍സും കൊലപാതകം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഷര്‍ട്ടിലെ ബട്ടന്‍സും ഒരുപോലെയെന്നു കണ്ടെത്തിയതാണു കേസില്‍ നിര്‍ണായകമായത്. പ്രതികളുടെയും കൊല്ലപ്പെട്ട വര്‍ഗീസിന്റെയും ടവര്‍ ലൊക്കേഷന്‍ ഒരിടത്തായിരുന്നുവെന്നും കണ്ടെത്തി.

Next Story

RELATED STORIES

Share it